ഒരു തുറന്ന ചർച്ചാവേദി

Tuesday, 31 January 2017

കണ്ണീരൊടുങ്ങാതെ തണ്ണീര്‍ത്തടങ്ങള്‍

കല്‍പ്പിത ദിനങ്ങളുടെ ജയിലറകള്‍ക്കുള്ളില്‍ തളയക്കപ്പെട്ട് കിടക്കുകയാണ് നമ്മുടെ പ്രകൃതി. ഓരോ ദിനങ്ങളും നമുക്ക് കാട്ടിത്തരുന്നത് കഠിനമായ വരള്‍ച്ചയെയും വരാനിരിക്കുന്ന ജലക്ഷാമത്തെയുമാണ്. അടയാളപ്പെടുത്തലുകള്‍ക്കായി മാത്രം മറ്റൊരുദിനംകൂടി കടന്നുവരുന്നു. ഫെബ്രുവരി 2, ലോക തണ്ണീര്‍ത്തടദിനം.
ജൈവ വൈവിധ്യത്തിന്റെ തൊട്ടിലുകളാണ് ലോകത്തെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങള്‍. ദിശാബോധമില്ലാത്ത വികസന പ്രക്രിയയില്‍പ്പെട്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് തുടര്‍ന്നാല്‍ ലോകജീവിതം ദുഷ്‌കരമാകാന്‍ ഇനി ഏതാനും ദശാബ്ദങ്ങള്‍മാത്രമേ വേണ്ടിവരൂ.  ഏറ്റവും പാരിസ്ഥിതിക ഉത്പാദനക്ഷമതയുള്ള വ്യൂഹങ്ങളാണവ. അവ നല്‍കുന്ന സേവനങ്ങള്‍ അമൂല്യവുമാണ്. നമുക്കും ഭാവിതലമുറയ്ക്കും വേണ്ടി അവ, വനസമ്പത്തിനേയും ജൈവവൈവിധ്യത്തേയും ജന്തുക്കളേയും സസ്യങ്ങളേയും ഏക്കാലവും കാത്തുരക്ഷിക്കുന്നു. മനുഷ്യന്റെ എക്കാലത്തെയും നിലനില്പിനും വലിയ പങ്ക് വഹിക്കുന്നു. ലോക തണ്ണീര്‍ത്തട ദിനം അഥവാ വേള്‍ഡ് വെറ്റ് ലാന്‍ഡ്‌സ് ഡേ, പ്രകൃതിയെ മറന്ന് ജീവിക്കുന്ന മനുഷ്യന്റെ മുമ്പില്‍ ഈ ദിനത്തിന് അത്ര പ്രസക്തിയൊന്നും ഉണ്ടാവില്ല. എന്നാല്‍ വരും തലമുറയോട് പലതിനും നാം സമാധാനം നല്‍കേണ്ടി വരുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം ദിനങ്ങളെന്ന് നാം തിരിച്ചറിയണം.
ലോകത്തിന്റെ വൃക്കകള്‍ എന്നറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആറു മീറ്റര്‍ ആഴത്തില്‍ കുറഞ്ഞ മനുഷ്യ നിര്‍മ്മിതമായതോ പ്രകൃതിജന്യമായതോ ആയ ശുദ്ധജല തടാകങ്ങള്‍, ഉപ്പു രസമുള്ള കായലുകള്‍, കുളങ്ങള്‍, പുഴകള്‍, വയലുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. 1971 ഫെബ്രുവരി 2-ന് ലോക രാഷ്ട്രങ്ങള്‍ ഇറാനിലെ റംസാര്‍ പട്ടണത്തില്‍ സമ്മേളിച്ചപ്പോഴാണ് തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടത്. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനും പ്രായോഗികമായി ഉപയോഗിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. തുടര്‍ന്ന് തണ്ണീര്‍ത്തടങ്ങളെ റംസാര്‍ കേന്ദ്രങ്ങളെന്നും വിശേഷിപ്പിച്ചു പോന്നു. ലോകത്ത് നിലവില്‍ 169 രാജ്യങ്ങളിലായി 2,252 റംസാര്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ ആകെയുള്ള 26 റംസാര്‍ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നീ കായലുകളാണ് ഈ കേന്ദ്രങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഈ മൂന്നു റംസാര്‍ സൈറ്റുകളും ഇന്ന് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പ്രകൃതി ക്ഷോഭങ്ങള്‍ തടയാനും, വനസംരക്ഷണത്തിനും, കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ പരിഹരിക്കുന്നതിനും തണ്ണീര്‍ത്തടങ്ങളിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര പരിരക്ഷണം ലഭിക്കാത്തതും, മലിനീകരണവും, വ്യാപകമായ കുടിയേറ്റം, ഭൂമിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും, തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി മനസിലാക്കാത്തതും അവയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.
തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുക എന്നത് ഇപ്പോള്‍ ഒരു വെല്ലുവിളിയായേക്കും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പോലും വിലയിരുത്തല്‍. തണ്ണീര്‍ കെട്ടിക്കിടക്കുന്ന എല്ലാത്തരം ഇടങ്ങളെയും തണ്ണീര്‍ത്തടങ്ങളായി പരിഗണിക്കാം. ജലക്ഷാമം രൂക്ഷമാകുന്ന അവസരങ്ങളില്‍ ഇവയെ  പ്രയോജനപ്പെടുത്താമെന്നിരിക്കെ ഇവയെല്ലാം ചവര്‍ കൂമ്പാരങ്ങളാകുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. ഒരു കാര്യം ഉപയോഗിക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല, എന്നാല്‍ അതില്‍ നിന്ന് വരുന്ന എല്ലാ മലിന വസ്തുക്കളുടെയും ഉടമയും നമ്മള്‍തന്നെയാണെന്ന വസ്തുതയാണ് നാം പലപ്പോഴായി വിസ്മരിക്കാറുള്ള കാര്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം പരിസ്ഥിതിക്കുണ്ടാവുന്ന ദോഷത്തെക്കുറിച്ച് വാചാലരാകുന്ന നമ്മള്‍ അത് അടുത്ത് കാണുന്ന ചാലിലോ, കുളങ്ങളിലോ വലിച്ചെറിയാന്‍ മടികാണിക്കുന്നില്ല. ഇന്ന് നാം വിലകൊടുത്തു വാങ്ങുന്ന ജലം, ശുദ്ധമാണോ എന്ന് പോലും നിശ്ചയമില്ല. അതിലും എത്രയോ നല്ല വെള്ളം ഒരുകാലത്ത് ഒഴുകിയിരുന്ന പുഴകളും കുളങ്ങളുമാണിന്ന് ചവറിന് അഭയസ്ഥാനമായിരിക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ച്ചയിലേയ്ക്ക് എത്തിച്ചത് ഒരു തലമുറയല്ല. അത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ദുശ്ശീലമാണ്. നിങ്ങളുടെ മക്കള്‍ ഇന്ന് എന്തെങ്കിലും വലിച്ചെറിയുന്നുണ്ടെങ്കില്‍ അതില്‍ ഒരു പരിധിവരെ കാരണക്കാര്‍ നിങ്ങള്‍തന്നെയാണെന്നതാണ് വാസ്തവം. എന്തെന്നാല്‍ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ഇറങ്ങിയിട്ട് ഒട്ടേറെ വര്‍ഷങ്ങളായി. അത് പഠനമേഖലയായിട്ടും നിരവധി വര്‍ഷങ്ങളായി. അമേരിക്കയിലെ ബോസ്റ്റണില്‍ 1767-ാം ആണ്ടില്‍ കുപ്പിയില്‍ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോള്‍ മലയാളികളായ നാം ചിരിച്ചു. ചൈനയില്‍ ശ്വാസവായു ബോട്ടിലില്‍ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയില്‍ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീര്‍ത്തടങ്ങളും പരിസ്ഥിതിയില്‍പ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ.

Share:

Saturday, 28 January 2017

ഷാര്‍പ്പ് ഷൂട്ടര്‍ @ 82

2008-ലെ ബീജിങ് ഒളിംപിക്‌സ്; ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ യശ്ശസുയര്‍ത്തി അഭിനവ് ബിന്ദ്ര സ്വര്‍ണമെഡല്‍ നേടി. 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാഥോര്‍ രാജ്യത്തിന് നേടിത്തന്ന വെള്ളി മെഡലിന്റെ തിളക്കത്തിന് മാറ്റുകൂട്ടിക്കൊണ്ടായിരുന്നു ബിന്ദ്രയുടെ നേട്ടം. ലണ്ടനില്‍ 2012-ല്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ  രണ്ട് മെഡലുകള്‍ തോക്കുചൂണ്ടി നേടിയിരുന്നു. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വിജയ് കുമാറിന്റെ വെള്ളിയും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നരംങ്ക് വെങ്കലവും. അങ്ങനെ പുരുഷതാരങ്ങള്‍ ഒളിംപിക് സ്വര്‍ണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാന താരങ്ങളായി തിളങ്ങുന്നു. എന്നാല്‍ ഈ ഒളിംപിക് മെഡലുകളുടെ തിളക്കത്തിന് ചന്ദ്രോ തോമര്‍ എന്ന യുപിക്കാരിയുടെ മുന്നിലെത്തുമ്പോള്‍ മാറ്റ് കുറഞ്ഞതായി തോന്നും. 
കൈവിറയ്ക്കാതെ, ഉന്നം പിഴയ്ക്കാതെ ലക്ഷ്യത്തില്‍ കൊള്ളിക്കാനുള്ള ചന്ദ്രോ തോമര്‍ എന്ന ഷാര്‍പ്പ് ഷൂട്ടറിന്റെ കഴിവ് ലോകത്ത് മറ്റാര്‍ക്കുമില്ലെന്നുതന്നെ പറയാം. കാരണം ആറ് പേരുടെ അമ്മയും 15 പേരുടെ മുത്തശ്ശിയുമായ ചന്ദ്രോയ്ക്ക് ഇപ്പോള്‍ 82 വയസ്സാണ് പ്രായം. ഇന്ന് ബാഗ്പത് ജില്ലയിലുള്ള ജോഹ്‌രി ഗ്രാമത്തിലുള്ളവര്‍ക്ക് ചന്ദ്രോ 'ഷൂട്ടര്‍ ദാദി'(മുത്തശ്ശി)യാണ്. ഈ ഷൂട്ടര്‍ ദാദി തന്നെയാണ് ലോകത്തെ ഏറ്റവും പ്രായമേറിയ പ്രഫഷണല്‍ വനിതാ ഷൂട്ടറും. 

വീടിന്റെ ഏതെങ്കിലും കോണില്‍ ഒതുങ്ങിക്കൂടുന്ന മുത്തശ്ശിമാരെയാണ് ഗ്രാമങ്ങളില്‍ പൊതുവേ കാണാനാകുക. എന്നാല്‍ ചന്ദ്രോയെ അതിന് കിട്ടില്ല. കാരണം പ്രായമേറുന്തോറും കൂട്ടിനെത്തുന്ന കാഴ്ച മങ്ങലിനും കൈവിറയലിനും ചന്ദ്രോയുടെ തോക്കിനെ പേടിയാണ്. കഴിഞ്ഞ 17 വര്‍ഷമായി ഷൂട്ടിങ് രംഗത്തെത്തിയിട്ട്. ഇതിനിടെ വാരിക്കൂട്ടിയത് 25ല്‍പ്പരം ദേശീയ ചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങള്‍. തന്റെ 65-ാം വയസ്സിലാണ് ചന്ദ്രോ ദാദി ഷൂട്ടിങ് രംഗത്തേക്കിറങ്ങിയത്. ആഗ്രഹിച്ചിറങ്ങിയതല്ല, ഷൂട്ടിങ് പഠിക്കാന്‍ താല്‍പര്യം കാണിച്ച ചെറുമകള്‍ക്ക് ഷൂട്ടിങ് ക്ലബ്ബിലേക്ക് കൂട്ടുപോയതാണ് ദാദി. അവിടെ കുറച്ചുസമയമിരുന്ന് ബോറടിച്ചപ്പോള്‍ വെറുതെ ഒരു ശ്രമം നടത്തിനോക്കി. ദാദിയുടെ ഉന്നം കൃത്യമായിരുന്നു. ഇത് ഷൂട്ടിങ് റെയ്ഞ്ചിലെ പരിശീലകന്‍ ഫറൂഖ് പഠാനെ അത്ഭുതപ്പെടുത്തി. പിന്നീട് ഫറൂക്കിന്റെ നിര്‍ദ്ദേശപ്രകാരം പതിവ് പരിശീലനത്തിനെത്തുകയായിരുന്നു. 

ആദ്യമൊക്കെ വീട്ടുകാരും ഗ്രാമവാസികളും കുറ്റപ്പെടുത്തി, വീട്ടുകാര്‍ വഴക്കുപറഞ്ഞു വിലക്കി. സ്ത്രീയായിപ്പോയി എന്നതുതന്നെ വിലക്കിനുള്ള പ്രധാന കാരണം. എന്നാല്‍ ദാദി പിന്മാറാന്‍ തയ്യാറായില്ല. പരിശീലനത്തിനായുള്ള യാത്ര പതിവാക്കി. പതിയെപ്പതിയെ തന്റെ നേട്ടങ്ങളിലൂടെ ഈ കുറ്റപ്പെടുത്തലുകളെ പ്രോത്സാഹനമാക്കി മാറ്റി. ഇന്ന് ഷൂട്ടിങ് പരിശീലനത്തിനെത്തുന്ന യുവജനങ്ങള്‍ക്ക് പ്രചോദനമാണ് ചന്ദ്രോ ദാദി. ഷൂട്ടിങ്ങിനെത്തുമ്പോള്‍ പ്രത്യേക വേഷവിധാനങ്ങളൊന്നും ചന്ദ്രോ ദാദി ധരിക്കാറില്ല. സാധാരണ ഗ്രാമീണ വനിതകളെപ്പോലെ വേഷം ധരിച്ചുതന്നെയാണ് ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നത്. ഷൂട്ടിങ് മേഖലയില്‍ എത്തിയതിന് രണ്ട് വര്‍ഷത്തിനകം ഡല്‍ഹി പൊലീസ് ഡിഐജിയെ പരാജയപ്പെടുത്തിയത് മറക്കാനാകാത്ത അനുഭവമാണെന്ന് ദാദി പറയുന്നു. 

ഇന്ന് ചന്ദ്രോ ദാദിയുടെ കുടുംബം ഒരു കൊച്ച് ഷൂട്ടിങ് കുടുംബമാണ്. ചന്ദ്രോയുടെ മകള്‍ സീമ 2010ലെ റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ലോക കപ്പില്‍ മെഡല്‍ നേടി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ വനിത എന്ന സ്ഥാനം നേടിയെടുത്തു. കൊച്ചുമകള്‍ നീതു സോളങ്കി ഇപ്പോ ള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഷൂട്ടിങ് താരമാണ്. മകളും കൊച്ചുമകളും തങ്ങളുടെ നേട്ടത്തിന് ചന്ദ്രോയോട് കടപ്പെട്ടവരാണ്. ചന്ദ്രോയുടേത് മാത്രമായി നിരവധി മെഡലുകളും സമ്മാനങ്ങളുമാണ് വീട്ടില്‍ നിറഞ്ഞിട്ടുള്ളത്. 98,000 രൂപ വിലവരുന്ന പിസ്റ്റലും ഷൂട്ടിങ് ദാദിക്ക് സ്വന്തമായുണ്ട്.ഷൂട്ടിങ് ദാദിയില്‍ നിന്നും പരിശീലനം നേടിയ 27 അന്താരാഷ്ട്ര ഷൂട്ടിങ് താരങ്ങളാണ് ഇന്ന് ജോഹ്‌രി ഗ്രാമത്തിന് സ്വന്തമായുള്ളത്. വീട്ടുജോലികളെല്ലാം ചെയ്ത് തീര്‍ത്ത ശേഷം ഷൂട്ടിങ് ദാദി പരിശീലനത്തിന് ഇറങ്ങും. ഇതിന് പുറമേ ആഴ്ചയിലൊരിക്കല്‍ ഷൂട്ടിങ് ക്ലബ്ബിലെ പരിശീലനം. ഇടയ്ക്ക് ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി പരിശീലന ക്യാമ്പുകളും. ഇതാണ് ഷൂട്ടിങ് ദാദിയുടെ ജീവിതം.

Share:

Friday, 27 January 2017

കവിത : വെറുതെ ഒരു ഞാന്‍



ഞാനൊരു സത്യസന്ധന്‍
നഗ്നസസ്യങ്ങളെ ഒളിപ്പിച്ചുവെക്കാത്ത
പാവമൊരു സത്യസന്ധന്‍

മനസ്സുതുറന്ന് ചിരിക്കും
ആരെയും കൂസാതെ കരയും
പായും പങ്കയുമൊന്നുമേ കൂടാതെ
പാതവരമ്പിലുറങ്ങും

ഞെട്ടറ്റ പൂവിതള്‍ പോലെ,
ആദ്യം പതിക്കും
മഴത്തുള്ളിപോലെ
ആരോരും കാണാതെ നാള്‍ കഴിക്കും

എനിക്കില്ലൊരു തിരക്കും
ആരുമെന്നെത്തിരഞ്ഞു വരികയില്ല.
അരസികനല്ലെങ്കിലുമെന്നോടായ്
ഉരിയാടാനാര്‍ക്കുമില്ലിഷ്ടം.

ആദ്യം എനിക്കെന്ന വാശിയില്ല,
ആദ്യം നിങ്ങളെന്ന താഴ്മയില്ല
പണമോ പദവിയോ ഒന്നും വേണ്ട
പഴമയും പുതുമയും തിരിവുമില്ല.

ബന്ധങ്ങളുള്ളയിടങ്ങളില്‍ മാത്രമെ
ശത്രുക്കള്‍ക്കും വിജയമുള്ളു
അതിനാലെനിക്കില്ല ബന്ധുവും- എന്‍
മനസ്സുകുത്തിനോവിക്കാനോരു ശത്രുവും

പാഴാക്കിക്കളയാനൊന്നുമില്ലാത്തവന്‍
നാണവും മാനവും, പേടിയും പ്രേമവും
വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്തവന്‍

ആരുടെ ബാക്കിയെന്നാകിലുമന്നത്തെ
തേടിയെടുത്തു ഭക്ഷിച്ചീടുന്നവന്‍
തെരുവുകള്‍ തേടിയലഞ്ഞീടും-
തെരുവോരങ്ങളെ തന്‍ ഭവനമാക്കും

കാണേണ്ടയെന്നെ- ദുശ്ശകുനമാകും
ദുഃഖം ഭവിച്ചിടും, ദിനം പാഴായിപ്പോയിടും
ഭ്രാന്തനാമെന്നെ നീ ഗൗനിച്ചിടേണ്ട
എനിക്കായ് സമരങ്ങള്‍ ചെയ്തിടേണ്ട
ചവറുകള്‍ തള്ളുന്ന കുട്ടയില്‍ ഒരുപിടി
അന്നം എറിയുക കഴിയുമെങ്കില്‍ !

Share:

കവിത : ശല്യം

ല്യമാകുന്നു വെയിലും, തണുപ്പകലുമ്പോള്‍
മഴ പേമാരിയാകുമ്പോള്‍
നിലാവ് നിഴലിനെത്തരുമ്പോള്‍
വിശപ്പ് കൊഴുപ്പാവുമ്പോള്‍
അന്നം അധികമാകുമ്പോള്‍
നമ്മള്‍ രണ്ടാകുമ്പോള്‍

വെള്ളവും വളവും ഉറക്കവും
മഞ്ഞും പൂവും പകലും രാത്രിയും
ബാല്യവും കൗമാരവും
യൗവനവും വാര്‍ധക്യവും

പ്രണയവും വിരഹവും
വിവാഹവും വേര്‍പെടലും
തൊഴിലില്ലായ്മയും ജോലിയും
ധനവും പിച്ചച്ചട്ടിയും

സ്വാതന്ത്ര്യവും പാരതന്ത്ര്യവും
തടവറയും കൊട്ടാരവും
നീതിയും നന്മയും
നല്ലതും ചീത്തയും

അമ്മയും അച്ഛനും
കുട്ടിയും കുടുംബവും
പരിചിതരും അപരിചിതരും
ശല്യമാകുന്നുവെല്ലാം
നിനക്ക് നീ പോലും
നിന്റെ ജീവന്‍ പോലും
നിനക്ക് വേണ്ട എന്ന് തോന്നുകില്‍
ആരും ഇല്ലായ്മ എന്നതാണ്
ആരംഭമെങ്കിലും ആ വാക്യങ്ങള്‍
പ്രയോഗിക്കപ്പെടുക അവസാനങ്ങളിലാണ്

നിനക്ക് നീയും പുരയ്ക്ക് തൂണും
കണ്ണിന് കണ്ണീരും ശല്യമാകാതിരിക്കട്ടെ.....





Share:

Wednesday, 25 January 2017

ഭ്രഷ്ടിനു പിന്നിലെ ശൂന്യത

നെറ്റിയിലെ മാഞ്ഞുപോയ സിന്ദൂരത്തിന് സ്ത്രീയെ ഇരുട്ടറയില്‍ അടയ്ക്കാനുള്ള ശക്തിയുണ്ടെന്ന് ഇന്നും ചിന്തിക്കാന്‍ കഴിയുന്നില്ല. മാറിയ ലോകവും പുത്തന്‍ ചിന്താഗതികളുമായി മനുഷ്യന്‍ ഉന്നതരെന്ന് സ്വയം അഹങ്കരിക്കുന്ന ഈ കാലഘട്ടത്തിലും അഴിയ്ക്കാനാകില്ലെന്ന് സ്വയം നിര്‍ണ്ണയിച്ചുണ്ടാക്കിയ ചില ഭ്രഷ്ടുകളില്‍ കുരുങ്ങിക്കിടക്കുന്നു. 
  
'വിധവ' അതൊരു അലങ്കരിക്കപ്പെട്ട സ്ഥാനം പോലെയാണ്. ഒരു കുറ്റവാളിയെ പോലെയാണ് അവളെ സമൂഹം നോക്കുന്നത്. കാലങ്ങള്‍ക്കു മുമ്പ് സതി അനുഷ്ഠിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടിരുന്ന സ്ത്രീസമൂഹത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍ക്ക് നമ്മളും ചെവിയോര്‍ത്തിട്ടുണ്ട്. അതിനപ്പുറം സ്ത്രീസമൂഹത്തിന്റെ അന്നത്തെ, അല്ല, എന്നത്തേയും അവസ്ഥ ആര്‍ക്കു നേരേയും ചോദ്യചിഹ്നമായിട്ടില്ല. അന്നത്തെ സമൂഹം അതിനെ ഒരു ആചാരംപോലെ അനുഷ്ഠിക്കുകയും അത് അടിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്നോ? ശൈലിമാറിയെങ്കിലും ഇന്നും മറ്റൊരു ശൈലിയില്‍ അത് തുടരുക തന്നെ ചെയ്യുന്നു.....
  ഭര്‍ത്താവു മരിച്ച സ്ത്രീക്കാണല്ലോ വിധവ എന്നു പറയുന്നത്. ഭാര്യയുടെ കുറ്റത്താല്‍ ഭര്‍ത്താവു മരിച്ചതുപോലെയാണതിനെ കണക്കാക്കുന്നത്. അവള്‍ക്ക് ജീവിതത്തില്‍ പിന്നെ നിറമാര്‍ന്ന സ്വപ്‌നങ്ങളില്ല. പകിട്ടുള്ള വേഷങ്ങള്‍ അവള്‍ക്കന്യം. വെള്ള വസ്ത്രം സ്വീകരിച്ച് ജീവിതത്തിന്റെ തമസിനു മറയിടുകയാണ് ഒരു കാലത്ത് ചെയ്തിരുന്നത്. വേഷങ്ങള്‍ മാറുന്നുണ്ടെങ്കിലും അതിന്നും വ്യത്യസ്ഥമല്ല. ഭാര്യ മരിച്ച പുരുഷന് ഇത്തരം ഭ്രഷ്ടുകളുണ്ടോ? അവന് എവിടെയെങ്കിലും അതിര്‍ത്തി നിര്‍ണയിച്ചിട്ടുണ്ടോ? ഇല്ലല്ലോ.. പിന്നെങ്ങനെ സ്ത്രീയെ അതിന്റെ പേരില്‍ ക്രൂശിക്കാനാകുന്നു? ചുരുക്കംചിലയിടങ്ങളൊഴിച്ചാല്‍ ഇന്നും വിധവയെ ഭ്രഷ്ട് കല്‍പ്പിച്ച് അകറ്റി നിര്‍ത്തുന്ന സമൂഹമാണ് കാണാനാവുക. ഹിന്ദു പുരാണങ്ങളില്‍ വിശുദ്ധസ്ഥാനം അലങ്കരിക്കുന്ന സ്ഥലങ്ങളാണ് മഥുരയും വൃന്ദാവനവും. ഹിന്ദുപുരാണങ്ങളിലെ അവതാര പുരുഷന്‍ ശ്രീകൃഷ്ണനോട് ബന്ധപ്പെട്ടാണ് ഈ സ്ഥലം പ്രശസ്തമായിട്ടുള്ളത്. അതിനപ്പുറമുള്ള വൃന്ദാവനത്തിനെക്കുറിച്ച് അറിയുന്നവര്‍ ചുരുക്കമാകും. ഭൂമിയില്‍ മറ്റൊരു നരകമുണ്ടെങ്കില്‍ അതുകൂടി അവിടെയാണെന്നാകും വൃന്ദാവനത്തിലെ ഒരുപറ്റം സ്ത്രീ സമൂഹം പറയുക. ഭര്‍ത്താവു മരിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളും മക്കളും ഒക്കെ സ്ത്രീകളെ കയ്യൊഴിയും. വെള്ള വസ്ത്രത്തിനുള്ളില്‍ നീറിപുകഞ്ഞ് കഴിയാന്‍ വിധിക്കപ്പെട്ടവരായി സത്രീകളെ വൃന്ദാവനത്തില്‍ കൊണ്ടെറിയും. ഒരു പറ്റം ആശ്രമങ്ങള്‍ തന്നെ ഇവിടെ വിധവകള്‍ക്കായുണ്ട്. വൃദ്ധസദനങ്ങളുടെ മറ്റൊരു വകഭേദം. ഇതൊരു കീഴ്‌വഴക്കമാണിവിടെ. മാറ്റമില്ലാതെ അനുഷ്ഠിക്കാന്‍ ആരോ കെട്ടിയുണ്ടാക്കിയ കാടത്തരം. ജീവിതത്തിന്റെ എല്ലാ നിറങ്ങളും അവര്‍ക്കന്യമാക്കി സ്ത്രീയെ ചങ്ങലക്കുരുക്കിലേക്ക് വലിച്ചെറിഞ്ഞ ദുഷിച്ച സമൂഹം.... ഇതിന് ഒരു മാറ്റം വേണമെന്ന് അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നതിന് തെളിവാണ് കഴിഞ്ഞദീപാവലിയില്‍ കണ്ടത്. പഴക്കംചെന്ന ഭ്രഷ്ട് ജീവിതത്തില്‍ അടിച്ചേല്‍പ്പിച്ച അന്ധകാരത്തെ തുടച്ചുനീക്കിയാണ് വൃന്ദാവനത്തിലെ രാധമാര്‍ കഴിഞ്ഞ ദീപാവലി ആഘോഷിച്ചത്. വൃന്ദാവനത്തിലെ 700 വിധവകളാണ് പുരാതനമായ ഗോപിനാഥക്ഷേത്രത്തിനുള്ളില്‍ മണ്‍പാത്രങ്ങളില്‍ വിളക്കുമായെത്തി ദീപാവലി ആഘോഷിച്ചത്. വൃന്ദാവനത്തില്‍ ഇതിനുമുമ്പും ദീപാവലി ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ക്ഷേത്രത്തിനുള്ളില്‍ ഇങ്ങനെയൊരു ദീപാവലി ആഘോഷം നടക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ ബിന്ദേശ്വര്‍ പഥക്കാണ് ഈ സ്ത്രീമുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. ഈ ദീപാവലി ആഘോഷത്തില്‍ ഇവരോടൊപ്പം ബിന്ദേശ്വര്‍ പങ്കെടുക്കുകയും ചെയ്തു. വൃന്ദാവനം ആശ്രമത്തിലെ ആറ് വിധവകളും വാരാണസിയിലെ വിധവകളും ഈ ഉത്സവത്തില്‍ പങ്കുചേര്‍ന്നു. ഭര്‍ത്താവു മരിച്ച സ്ത്രീകള്‍ക്ക് ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കാന്‍ പാടില്ലെന്ന ദുഷിച്ചു നാറിയ ഭ്രഷ്ടുകള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ ദീപാവലി ആഘോഷിച്ചത്. അടിച്ചേല്‍പ്പിച്ച ഇത്തരം ഭ്രഷ്ടുകളെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ ഹോളിയും ആഘോഷിച്ചിരുന്നു. ബിന്ദേശ്വര്‍ പഥക്കിന്റെ നേതൃത്വത്തില്‍ ഇത് നാലാം തവണയാണ് ഇത്തരം ആഘോഷം നടക്കുന്നത്. വെളിച്ചം കടന്നു വരാത്ത ഇരുളന്‍ മുറിയില്‍ തമസിനെ കൂടെപാര്‍പ്പിച്ച് കഴിഞ്ഞ പാവം സ്ത്രീകളുടെ അവസാന നാളുകളിലെങ്കിലും സന്തോഷത്തിന്റെ നറുതിരി വെളിച്ചം ചൊരിയുക എന്നതായിരുന്നു ആഘോഷങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ന് ബിന്ദേശ്വര്‍ പറയുന്നു. സുലഭ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കിയത് തന്നെ സമൂഹത്തില്‍ മാനുഷിക നീതി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതൊന്നുമല്ല ചിന്തിക്കേണ്ടകാര്യം.... ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു ആഘോഷത്തില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച സമൂഹമായി  വിധവകളെ അകറ്റി നിര്‍ത്തുന്നു എന്ന് പറയുമ്പോള്‍ അറയിലും അങ്കത്തട്ടിലും വികസനം പുലമ്പുന്ന അധികൃതര്‍ ഈ വികസനം എന്നത്‌കൊണ്ട് ഉദ്ദേശിച്ചതെന്തെന്ന് പറഞ്ഞു തരേണ്ടിയിരിക്കുന്നു.

Share:

പൊതു ഇടങ്ങള്‍ സ്ത്രീകളുടേതും



ഇല്ലത്തിന്റെ ഉമ്മറത്ത് കടുത്ത ചര്‍ച്ച. തടിച്ചുകൊഴുത്ത ശരീരമുള്ള നാലഞ്ചു നമ്പൂതിരിമാരാണ് ചര്‍ച്ച നയിക്കുന്നത്. അകത്ത് കോലായില്‍ പാദസരം കിലുങ്ങാതെ പമ്മി പമ്മി ഒരു പൂച്ചയെ അനുസ്മരിപ്പിക്കും വിധം നടന്നു വരികയാണ് നമ്പൂതിരിയുട ഭാര്യ. വാതിലിമ്മേല്‍ പാതി മറഞ്ഞുനിന്ന് ഉച്ചയൂണിന്റെ കാര്യം തിരക്കി തിരികെ നടന്നു.... ഇതൊരു കഥയല്ല, ഇതൊരു സങ്കല്‍പ്പമല്ല, ഇതൊരു സ്വപ്‌നവുമല്ല.. നാം നടന്നു വന്ന ജീവിതമാകുന്ന വഴിയില്‍ കണ്ട സത്യമാണ്. സ്ത്രീയെ തളച്ചിട്ട സത്യം. കോലായിവിട്ട് ഉമ്മറത്തേക്കും പടിപ്പുരയിലേക്കും കടന്നുചെല്ലാന്‍ അനുവാദമില്ലാതെ അടുക്കളയില്‍ തളച്ചിട്ട ആയുസുകളുടെ ജീവിതം കഥയായും കവിതയായും ചലച്ചിത്രരൂപത്തിലും ഒക്കെ നാം അറിഞ്ഞിട്ടുണ്ട്. കണ്ടു.. നെടുവീര്‍പ്പിട്ടു.. എന്നിട്ടോ? എന്തെങ്കിലും സംഭവിച്ചോ? അതുമാത്രമില്ല.. കണ്ടതും അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും അവഹേളനത്തിന്റെ സ്ത്രീയെ തടവുകാരിയാക്കിയതിന്റെ കഥകള്‍ മാത്രമാണ്. പിച്ചിച്ചീന്തിയ പെങ്ങമ്മാരെയോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാണോ ഇനിയും ഭാവം. ആണ്‍ മേധാവിയുടെ മറപറ്റി ഒളിച്ചു നടക്കാനാണോ ഇനിയും ഒരുങ്ങുന്നത്. 
നമ്മുടെ സ്ത്രീകള്‍ ചിന്തിച്ചു തുടങ്ങട്ടെ.. മാറ്റം, അതാണ് ആവശ്യം.. മാറ്റണം ലോകത്തെ. സ്ത്രീയെന്നത് ആരുടെയും അടിമയല്ല.... ബുദ്ധിയിലും ശക്തിയിലും കഴിവു തെളിയിച്ച പടപൊരുതിയ വീര വനിതകളുടെ പിന്മുറക്കാരാണ് നാം. മുറിക്കണം വരമ്പുകളെ. അതിന് ആദ്യം വേണ്ടത് സ്ത്രീയെ സ്വതന്ത്രയായിവിടുക എന്നതു തന്നെയാണ്. സ്ത്രീകള്‍ക്കായി പൊതുയിടങ്ങള്‍ സൃഷ്ടിക്കപ്പെടണം. ആശയങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായകമാകും. അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ പീഡന വാര്‍ത്തയില്ലാത്ത ഒരു ദിവസം ഇന്ന് സ്വപ്‌നം മാത്രമാണ്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കും നല്ലൊരു പരിഹാരവും ഇതുതന്നെയാണ്. സ്ത്രീകള്‍ക്കായി പൊതുയിടങ്ങള്‍ സൃഷ്ടിക്കപ്പെടണം. ചായക്കടയില്‍ പോയിരുന്ന് ചായകുടിച്ച് സൊറപറയുന്നത് പുരുഷന്മാരുടെ ഒരു ദിവസത്തിന്റെ തന്നെ ഭാഗമായിരുന്ന കാലമുണ്ടായിരുന്നു. സ്ത്രീകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് ആകെ ആരാധനാലയങ്ങളില്‍ പോകുവാന്‍ മാത്രമായിരുന്നു. ബാക്കിസമയം വീടിനുള്ളില്‍. ഇന്ന് സ്വന്തംകാലില്‍ നില്‍ക്കാന്‍ അവള്‍ പ്രാപ്തയായിട്ടും വേട്ടയാടല്‍ തീരുന്നില്ല. സ്ത്രീയെന്നത് ഒരു അത്ഭുത വസ്തുവായാണ് ഇന്നും ചിലര്‍ കാണുന്നത്. അത് മാറണം. സ്ത്രീകള്‍ക്ക് സ്വതന്ത്രരായി ജീവിക്കാനുള്ള,  ഇരുട്ടിനെ ഭയക്കാതെ വീഥികളില്‍ നടക്കാനുള്ള, പുരുഷനോട് ധൈര്യമായി ഇടപഴകാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടണം. കണ്ണാടിക്കൂട്ടില്‍ വച്ചിരിക്കുന്ന ചില്ലുപ്രതിമയല്ല സ്ത്രീ. അങ്ങനെയുള്ള ധാരണയാകണം അവളെ ഈ വിധത്തില്‍ ചൂഷണത്തിന് വിധേയയാക്കാന്‍ കാരണമാകുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ ചായക്കടയില്‍ പോകുകയും സൊറപറയുകയും ഒന്നുമല്ല സ്ത്രീക്ക് വേണ്ടത്. പൊതുയിടങ്ങളില്‍ പുരുഷന്മാരെപ്പോലെതന്നെ ഇരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യണം. ഒരുകൂട്ടം സ്ത്രീകള്‍ ഒരുമിച്ചിരുന്നാല്‍ ഇവിടെന്താണ് എന്ന് അത്ഭുതത്തോടെ നോക്കുന്ന മനോഭാവം മാറണം. 
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് വനിതാ ഹോസ്റ്റലുകള്‍. വൈകുന്നേരം ആറുമണിക്ക് ശേഷം വനിതാ ഹോസ്റ്റലുകളിലുകളിലെ ഗേറ്റില്‍ വീഴുന്ന താഴ്തന്നെ സ്ത്രീകളെ തളച്ചിടുന്നതിനുള്ളതാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ ജോലിനോക്കുന്നത്. അതില്‍ ഭൂരിഭാഗവും മറ്റു ജില്ലകളില്‍ ജോലിചെയ്യുന്നവരാണ്. ഐടി മേഖലയില്‍ പണിയെടുക്കുന്നവരുടെ സമയം കമ്പനികളുടെ ഇഷ്ടാനുസരണമാണ്. രാത്രി ജോലികഴിഞ്ഞെത്തുന്ന ഇത്തരക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷിദ്ധം. എന്താണ് ഇങ്ങനെയൊരു ചട്ടത്തിനുപിന്നില്‍? സ്ത്രീകള്‍ക്ക് മാത്രം ഇത്തരം പരിധികള്‍ നിശ്ചയിച്ചതാരാണ്? ഈ പരിധികളെ, ഈ അതിരുകളെ വെട്ടിക്കീറി മാറ്റുകയാണ് വേണ്ടത്. സ്ത്രീ എന്നത് വെറും വ്യക്തി മാത്രമാണ്. രക്തവും മാംസവും ചേര്‍ന്ന ഒരു മനുഷ്യശരീരം. ഈ തിരിച്ചറിവുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തെ ആളിയിരിക്കുന്ന രാക്ഷസഭുജത്തില്‍നിന്ന് അവളെ മോചിപ്പിക്കാന്‍ സാധിക്കും. 
പൊതു ഇടങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ കുറേശ്ശ കുറെശ്ശ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ചില പ്രധാന നഗരങ്ങളില്‍ സത്രീകള്‍ ഒത്തുകൂടാനും സായാഹ്നങ്ങള്‍ ചിലവഴിക്കാനും തുടങ്ങിയിരിക്കുന്നു. തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാന്‍ ആണ്‍സമൂഹവും തയ്യാറാവുന്നുണ്ട്. 
തിരുവനന്തപുരം നഗരത്തിലെ സ്ത്രീക്കൂട്ടായ്മ ഒരുക്കുന്ന 'ഇടം' അത്തരത്തിലൊന്നാണിന്ന്. മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം മാനവീയം വീഥിയിലെ നീര്‍മാതളച്ചോട്ടില്‍ വിവിധ തുറകളിലെ സ്ത്രീകള്‍ ഒത്തുചേരുന്നു. ഊഷ്മളമായ ചര്‍ച്ചകളും ആസ്വാദനങ്ങളും ഒപ്പം ചായയും വടയും. ആദ്യമതൊരു അപൂര്‍വ്വ കാഴ്ച്ചയായിരുന്നെങ്കിലും ഇന്ന് സമൂഹം അംഗീകരിക്കാനും തുടങ്ങിയിരിക്കുന്നു. ഇടം നഗരത്തിലെ മറ്റിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സത്രീക്കൂട്ടായ്മ. പൊതു ഇടങ്ങള്‍ ഇത്തരത്തില്‍ രൂപം കൊള്ളുമ്പോള്‍ സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ മാനിക്കാന്‍ ആണ്‍സമൂഹം പതുക്കെ തയ്യാറാവും. അത് തികച്ചും സൗഹ്യദപരമായ ആരോഗ്യമുള്ള അന്തരീക്ഷം പൊതു ഇടങ്ങളില്‍ സൃഷ്ടിച്ചെടുക്കും. മാറുന്ന ലേകത്തിന്റെ മാറുന്ന ഇടങ്ങള്‍ ഇനി ഇതാവാതെ തരമില്ല.  

Share:

ആ വീട്ടില്‍ ഇന്നും ഭാരത് മാതാ കി ജയ് മുഴങ്ങുന്നുണ്ട്

രിത്രം ഏത് വിഷയത്തെ സംബന്ധിച്ചുമായിക്കൊള്ളട്ടെ എന്നും അതിന് ഏറെ പറയാനുണ്ടാകുക പുരുഷവര്‍ഗ്ഗത്തിന്റെ ജയമാണ്. ജയിച്ച മനുഷ്യരുടെ മാത്രം കഥകള്‍. വിരലിലെണ്ണാവുന്ന തരത്തിലൊതുങ്ങിപ്പോകുന്ന പെണ്‍വിജയങ്ങളും, സാധാരണ ജനങ്ങളുടെ രേഖപ്പെടുത്താതെ പോകുന്ന ചിലതിന്റെ ബാക്കി പത്രവും കൂടിയാണ് ചരിത്രം. ഇന്നും വിസ്മയങ്ങളോടെ മാത്രം നോക്കിക്കാണാന്‍ കഴിയുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മറ്റൊരു ചൈതന്യ രൂപം ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ട്. സരസ്വതി രാജാമണി! 


ബര്‍മ്മയില്‍ 1927ല്‍ ജനിച്ച സരസ്വതി, സ്വാതന്ത്ര്യ പോരാളികളുടെ ഒപ്പം വളര്‍ന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഇനിയും ജീവിച്ചിരിക്കുന്ന രക്തസാക്ഷി കൂടിയാണ്. 
  
തൃശ്ശനാപ്പള്ളിയില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു നോട്ടപ്പുള്ളിയായ രാജാമണിയുടെ അച്ഛന്‍ ബര്‍മ്മയിലേയ്ക്ക് നാടുവിടുകയായിരുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ആരംഭിച്ച ബിസിനസ്സ് വളര്‍ന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് റങ്കൂണിലെ ഏറ്റവും വലിയ സ്വര്‍ണ്ണഖനിയുടെ ഉടമയായി മാറി. എങ്കിലും ഇക്കാലമത്രയും പാരതന്ത്ര്യത്തില്‍ കഴിയുന്ന നാടിനെക്കുറിച്ച് അദ്ദേഹം വേദനിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് മുഴുവന്‍ സ്വത്തുക്കളും സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗാന്ധിജിക്ക് നല്‍കി  സമരത്തില്‍ പങ്കെടുക്കുവാന്‍ ആ കുടുംബം  തീരുമാനിച്ചത്. പക്ഷേ, അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന രാജാമണിക്ക് ഗാന്ധിജിയുടെ അഹിംസാവാദത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല. പത്താം വയസ്സില്‍ തോക്കേന്തിയ സരസ്വതിയ്ക്ക് സ്വാതന്ത്ര്യം ഒരു കുടുംബകാര്യമായിരുന്നു. സമരമുഖത്തെ തോക്കിന്റെ രാഷ്ട്രീയം രാജാമണിയ്ക്ക് ചെറുതിലേ ബോധ്യപ്പെട്ടിരുന്നു. തോക്കുമേന്തി നില്‍ക്കുന്ന രാജാമണിയോട് 'എന്തിനാണ് കുഞ്ഞേ നീ തോക്കെടുത്തതെന്ന' ചോദ്യത്തിന് 'ബ്രിട്ടീഷുകാരെ കൊല്ലാന്‍' എന്ന മറുപടിയാണവര്‍ ആ ചെറു പ്രായത്തിലും നല്‍കിയത്. 
സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായ രാജാമണിക്ക് അദ്ദേഹത്തിന്റെ പാത തന്നെ തുടരാനായിരുന്നു ആഗ്രഹം. തന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണ, രത്‌നങ്ങളെല്ലാം ഐഎന്‍എയ്ക്ക് നല്‍കി പതിനാറാം വയസ്സില്‍തന്നെ സരസ്വതി സമരമുഖത്തേയ്ക്ക് എത്താന്‍ ശ്രമങ്ങളും തുടങ്ങി. മകളുടെ അറിവില്ലായ്മയാണെന്ന് തെറ്റിദ്ധരിച്ച സുഭാഷ് ചന്ദ്രബോസ് അവള്‍ നല്‍കിയ പണ്ടങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന ചരിത്രവും രാജാമണിയുടെ ജീവിതത്തിനുമാത്രം സ്വന്തം. 'ഞാനിത് തിരികെ എത്തിക്കാന്‍ വന്നതാണ്. നിഷ്‌കളങ്കയായ അവള്‍ നിങ്ങളുടെ വീട്ടിലെ സ്വര്‍ണ്ണങ്ങള്‍ ഐഎന്‍എയില്‍ ചേരാനായി കൊണ്ടുവന്നിരുന്നു. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടെന്നറിയാമായിരുന്ന ആ കുടുംബം അത് സ്വീകരിച്ചില്ല. 
ലക്ഷ്മി(സ്വര്‍ണ്ണം) വരും പോകും എന്നാല്‍ സരസ്വതി (അറിവ്) വിട്ടുപോകില്ല. അതുകൊണ്ട് നിന്നെ ഇനിമുതല്‍ ഞാന്‍ സരസ്വതി എന്ന് വിളിക്കും. നേതാജി പറഞ്ഞു. 
ആണ്‍വേഷവും, മണി എന്ന പേരും സ്വീകരിച്ച് ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയ സരസ്വതിയുടെ ജോലി, ബ്രിട്ടീഷുകാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക എന്നതായിരുന്നു. ചാരപ്രവൃത്തി ചെയ്യുന്ന ഒരാള്‍ക്ക് സംഭവിക്കാവുന്ന സ്വാഭാവികമായ അപകടത്താല്‍ സഹപ്രവര്‍ത്തക എങ്ങനെയോ ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായി. അവളേയും രക്ഷിച്ചു കൊണ്ട് ഓടുന്നതിനിടയില്‍ രാജാമണിയുടെ കാലിനു വെടിയേറ്റു. പ്രാണരക്ഷാര്‍ത്ഥം വെടിയുണ്ടയുമായി അവര്‍ ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു ഒന്നും രണ്ടുമല്ല, മൂന്നു ദിവസം. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടണ്‍ ജയിച്ചു. ഐഎന്‍എയിലുള്ളവരോട് പിരിഞ്ഞു പൊയ്‌ക്കൊള്ളാന്‍ നേതാജി ആവശ്യപ്പെട്ടതിന്‍ പ്രകാരം രാജാമണി ഐഎന്‍എയില്‍ നിന്നും പിരിഞ്ഞു. അതുവരെ ഐഎന്‍എയുടെ ഏറ്റവും മികച്ച പ്രവര്‍ത്തകയായി മണി എന്ന സരസ്വതി നിലകൊണ്ടു. 
ജയലളിതയുടെ സഹായം അവര്‍ക്ക് വാടകവീട്ടില്‍ നിന്ന് ഫഌറ്റിലേയ്ക്ക് മാറാനുള്ള സഹായമായി. അഞ്ചുലക്ഷം രൂപ, ആ മഹത് വ്യക്തിത്വത്തിന്റെ ഒരു ആയുഷ്‌കാലത്തിന്റെ പ്രതിഫലവും ജയലളിത നല്‍കി. അത്രയെങ്കിലും ഒരാള്‍ ഓര്‍ത്തല്ലോ എന്ന് അവര്‍ ആശ്വസിക്കുന്നുണ്ടാകാം. 
25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന ആദരവ് അവര്‍ക്ക് ലഭിച്ചത്. സര്‍ക്കാരിന്റെ 3000 രൂപ സഹായ ധനം കൊണ്ട് നിത്യച്ചെലവുകള്‍ നടത്തി അവരിന്നും ഇന്ത്യയുടെ ഒരു കോണില്‍ ഉണ്ട്. നിറം മങ്ങി പഴകിയ കാക്കി യൂണിഫോമില്‍, തലയില്‍ ചരിച്ച കാക്കി തൊപ്പി, നെഞ്ചില്‍  നാലോ അഞ്ചോ  പതക്കങ്ങള്‍, ഇവയൊക്കെയായി ഇന്നും അവര്‍ അതിഭാവുകത്വങ്ങളേതുമില്ലാതെ വിളിക്കുന്നുണ്ട്.. ഭാരത് മാതാ കി ജയ് എന്ന്. അഭിനവ നേതാജിമാര്‍ അത് കേള്‍ക്കുന്നുണ്ടാവണം.

Share:

Tuesday, 24 January 2017

കളയാനൊന്നുമില്ല സാറേ

കേരം തിങ്ങും കേരളനാടെന്ന് നമ്മുടെ സംസ്ഥാനത്തെ പ്രകീര്‍ത്തിച്ചത് വെറുതെയൊന്നുമല്ല. കേരമെന്ന കല്‍പ്പവൃക്ഷം നമുക്കെന്നും അഭിമാനം തന്നെയാണ്. തെങ്ങും തേങ്ങയുമില്ലാത്ത ഒരു കേരളം ചിന്തിക്കാന്‍കൂടി കഴിയില്ല. തെങ്ങ് എന്നും ഉപകാരിതന്നെയാണ്. അതിന്റെ ഓരോ ഭാഗവും നമുക്ക് ഉപകാരപ്രദമായിട്ടുള്ളവയാണ്. തെങ്ങില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചുമാത്രം പുലര്‍ന്നു പോകുന്ന നിരവധി കുടുംബങ്ങളുണ്ട് നമ്മുടെ കേരളത്തില്‍. തേങ്ങയും വെളിച്ചെണ്ണയും കയറും കയറുല്‍പ്പന്നങ്ങളുമെല്ലാം അതില്‍നിന്നുണ്ടായതാണ്. ഇനി ഉപയോഗമില്ലെന്നു കരുതി പുറത്തുകളയുന്ന മറ്റൊന്നിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ചകിരിച്ചോറ്.... അയ്യേ എന്നു കരുതി ഉപേക്ഷിക്കേണ്ട. കയറുത്പാദനത്തിനു ശേഷം പുറത്തുകളയുന്ന ചകിരിച്ചോറ് ഒന്നാംതരം ജൈവവളമാണ്. കയര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗമായ കേന്ദ്ര കയര്‍ ഗവേഷണ സ്ഥാപനമാണ് ഇതിനുള്ള സങ്കേതം വികസിപ്പിച്ചെടുത്തത്.  

ഇന്ത്യയില്‍ ഓരോ വര്‍ഷവും 5 ലക്ഷം ടണ്‍ ചകിരിച്ചോറ് പാഴായിപ്പോകുന്നുണ്ട്. കമ്പോസ്റ്റ് ചെയ്യുന്നതിലൂടെ ഇതില്‍ നിന്നും മൂന്നുലക്ഷത്തോളം ടണ്‍ ജൈവവളം ഉത്പാദിപ്പിക്കാവുന്നതാണ്.  ജൈവപോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ചകിരിച്ചോറ് പല കയറുത്പാദന കേന്ദ്രങ്ങളിലും പരിസര മലിനീകരണമുണ്ടാക്കുന്നുണ്ടെന്നതും പുതിയ സമീപനത്തെ പ്രസക്തമാക്കുന്നുണ്ട്.
ചകിരിച്ചോറ് ജൈവവളമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ വളരെ ലളിതമാണ്.  കയര്‍ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ പിത്ത് പ്ലസ്, യൂറിയയോടൊപ്പം ചകിരിച്ചോറില്‍ ചേര്‍ത്താണ് കമ്പോസ്റ്റ് തയ്യാറാക്കുന്നത്.  100 കിലോ ഗ്രാം ചകിരിച്ചോറിന് 400 ഗ്രാം പിത്ത്  പ്ലസ് ചേര്‍ക്കണം.  അതിനു മുകളില്‍ വീണ്ടും ചകിരിച്ചോറും പിത്ത്പ്ലസും യൂറിയയും ചേര്‍ത്ത് വെള്ളമൊഴിച്ചു കൊടുത്ത് 30 ദിവസത്തിനകം ജൈവവളം തയ്യാറാകും.  ഇതില്‍ 24:1  എന്ന അനുപാതത്തില്‍ കാര്‍ബണും നൈട്രജനും അടങ്ങിയിരിക്കുന്നു. ലളിതമായ ഈ സാങ്കേികവിദ്യയിലൂടെ മണ്ണിനും വിളകള്‍ക്കും ഉത്തമമായ ജൈവവളമാണ് ലഭിക്കുന്നതെന്നാണ് പറയുന്നത്. 

Share:

ഇലനുള്ളും കൈകള്‍...

ക്ഷണവും ഭാഷ്യവും എല്ലാം ഡൈനിങ് ഹാള്‍വിട്ട് ഹോട്ടലുകളും റസ്‌റ്റോറന്റുകളും തേടിപ്പോയിട്ട് നാളേറെയായി. ജീവിതശൈലിയില്‍ വന്നമാറ്റം മനുഷ്യനെ അപ്പാടെ ഉലച്ചുകഴിഞ്ഞിരിക്കുന്നു.
ഭക്ഷണം നാവിനെ തൃപ്തിപ്പെടുത്തുന്നത് മാത്രമായതും അവ വിളമ്പുന്നിടം ഭംഗിക്കുവേണ്ടി മാത്രം ഉതകുന്നതായും മാറുകകൂടിചെയ്തപ്പോള്‍ അത് വീണ്ടും ദൃഡമായി. പണ്ട് കാലത്ത് മണ്‍പാത്രങ്ങളിലും തുമ്പിലയിലും വിളംബിക്കഴിച്ച ആഹാരത്തിന് സ്വാദിനോടൊപ്പം ആരോഗ്യത്തെകൂടി സംരക്ഷിക്കാനാകുമായിരുന്നു.

ഇന്ന് പഴമയില്‍ പുതുമകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. പ്രകൃതി സൗഹൃദ പാത്രങ്ങള്‍ നിര്‍മ്മിക്കുകയാണവര്‍. പൈന്‍മരത്തിന്റെ ഇലകളുപയോഗിച്ചാണ് പ്ലേറ്റിന്റെ നിര്‍മ്മാണം. ഒരു കുടില്‍ വ്യവസായമായിട്ടാണ് ഇവ നിര്‍മ്മിക്കുന്നത്. ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്നതിനൊപ്പം ഒരുകൂട്ടം സ്ത്രീകള്‍ക്ക് ജീവനോപാധിയാണിത്. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലീഫ് ഡെമോക്രസി എന്ന കമ്പനിക്കുവേണ്ടിയാണ് പാത്രങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്. പാത്രത്തിന്റെ നിര്‍മ്മാണത്തില്‍ യാതൊരു വിഷപദാര്‍ഥങ്ങളും ചേര്‍ക്കുന്നില്ല.

നാലുപാളിയായി പൊതിഞ്ഞിരിക്കുന്ന പാത്രത്തില്‍ ആദ്യത്തെ പാളിയിലും അവസാനത്തേതിലും ഇലകളാണ്. രണ്ടാമത്തെ പാളിയില്‍ ജലംആഗീരണംചെയ്യാന്‍ ശേഷിയുള്ള പേപ്പറാണ് ഉപയോഗിച്ചിരിക്കുന്നത് കണ്ഡമാല്‍, സാംബല്‍പൂര്‍, അങ്കുല്‍ തുടങ്ങി 127 ഗ്രാമങ്ങളില്‍ നിന്നുമുള്ള 3500ല്‍ അധികം സ്ത്രീകളാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസംതോറും ഒരു ലക്ഷം പൈന്‍ പ്ലേറ്റുകളാണ് ഇവര്‍ കമ്പനിക്ക് നല്‍കുന്നത്. നമ്മുടെ സ്ത്രീകള്‍ സ്വയംപര്യപ്തരാകുന്നു എന്ന സന്തോഷം നിലനില്‍ക്കവെ തന്നെ മറുവശത്തിന്റെ പ്രായോഗികതയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കമ്പനിക്കു നല്‍കിയ കരാറനുസരിച്ച് ഒരു ലക്ഷം പ്ലേറ്റുകള്‍ മാസംതോറും നല്‍കുമ്പോള്‍ അത് പൈന്‍മരങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി മാറുകയും ചെയ്യും. ദിനംപ്രതിയുള്ള ഇലനുള്ളല്‍ അതിനെ പ്രതികൂലമായി ബാധിക്കും. കൂടാതെ, സുഗന്ധദ്രവ്യങ്ങളും മറ്റും കണ്ട് മോഹിച്ചുവന്നവര്‍ അടിമകളാക്കിയ ചരിത്രം നിലനില്‍ക്കുകകൂടി ചെയ്യുമ്പോള്‍ വെളിച്ചത്തിനു പിന്നിലെ കൂരിരുളിനെ ഭയക്കേണ്ടിയിരിക്കുന്നു.

Share:

Thursday, 5 January 2017

നിശബ്ദ ചിലങ്ക

 ലോകം തനിക്കുള്ളതല്ലെന്നും ശബ്ദങ്ങളില്ലാത്ത മറ്റെവിടെയോ ആണ്‌ താൻ ജീവിക്കുന്നതെന്നും സ്വയം വിശ്വസിക്കുന്ന അർച്ചന(ജ്യോതിക). കാർത്തികിന്റെ (പൃഥ്വിരാജ്‌) ഇഷ്ടം മനഃപൂർവ്വം വേണ്ടെന്നു വെക്കുന്നതിനും അവൾ പറയുന്ന ന്യായീകരണം തനിക്ക്‌ കേൾക്കില്ലെന്നും സംസാരിക്കാനാകില്ലെന്നുമുള്ള കാരണങ്ങളാണ്‌.
പതിയെ അവൾ കാർത്തികിനെ അംഗീകരിച്ച്‌ തുടങ്ങുന്നു. കൂട്ടുകാരായ അഞ്ചേലിന ഷീലയും വിജയകുമാറും കാർത്തികും ഒരുമിച്ച്‌ അവളെ കേൾക്കാതെ കേൾക്കാൻ ശീലിപ്പിക്കുന്നു. ഷീലയുടെ നൃത്തത്തിന്റെ താളവും കാർത്തിക്‌ വായിക്കുന്ന സംഗീതത്തിന്റെ ഈണവും അവൾ മനസിലാക്കുന്നു. മുത്തശ്ശിയുടെ പൂജയുടെ മണിയടിയൊച്ചയുടെ താളത്തിനൊത്ത്‌ തലയാട്ടുകയുമൊക്കെ ചെയ്യുന്നു. ഈ ശബ്ദ മുഖരിതമായ ലോകം തനിക്കുംകൂടി അവകാശപ്പെട്ടതാണെന്ന്‌ തിരിച്ചറിയുന്ന അർച്ചന കാർത്തികിനെ തന്റെ പങ്കാളിയാക്കുന്നതോടെ മൊഴി എന്ന ചലച്ചിത്രം സന്തോഷത്തിൽ പര്യവസാനിച്ച്‌ സന്ദേശങ്ങളും നൽകി കടന്ന്‌ പോകുകയണ്‌.സിനിമകളിൽ എന്തും നടക്കുമെന്ന്‌ ചിന്തിച്ചു പോകാൻ വരട്ടെ. നമുക്ക്‌ കേൾക്കാൻ കഴിയാതെ ജീവിതത്തിന്റെ വിജയസ്വരങ്ങളിലേയ്ക്ക്‌ നടന്നടുത്തവർ നമുക്കിടയിലുണ്ടെന്നത്‌ പരമാർഥമാണ്‌. അത്തരത്തിലൊരാളാണ്‌ നന്ദിത വെങ്കിടേശൻ.
ഏറെ പറയാനുണ്ട്‌ നന്ദിത വെങ്കിടേശനെക്കുറിച്ച്‌ . കേൾക്കാൻ കഴിയാത്ത നന്ദിത താളത്തിനൊത്ത്‌ നൃത്തം ചവിട്ടുന്നതിനെക്കുറിച്ച്‌. ടിബിയുടെ കരാള ഹസ്തങ്ങളിൽ നിന്നുമുള്ള അവളുടെ രണ്ടാം വരവിനെക്കുറിച്ച്‌.
ക്ഷയരോഗത്തിന്റെ ആക്രമണത്തിന്‌ ഇരയായ നന്ദിതയുടെ അണുബാധ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ കളയുക എന്ന ഒരു മാർഗ്ഗം മാത്രമായിരുന്നു ഇത്തവണ ഡോക്ടർമാർക്ക്‌ മുമ്പിലുണ്ടായിരുന്നത്‌. താൻ തിരിച്ചുവരുമെന്നും അന്തസ്സോടെ ജീവിക്കുമെന്നും സ്വപ്നംകണ്ട നന്ദിതയ്ക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു സംഭവിച്ചത്‌.കോളജ്‌ പഠനകാലത്ത്‌ ആക്രമിച്ച ടിബി വീണ്ടും നന്ദിതയെ വേട്ടയാടി. തുടർന്ന്‌ ടിബിയ്ക്കെതിരെ നടത്തിയ കുത്തിവെയ്പ്പ്‌ വില്ലനായി 80 ശതമാനം കേൾവിക്കുറവ്‌ ഇടത്ത്‌ ചെവിയിലും 50 മുതൽ 60 ശതമാനം കേൾവിക്കുറവ്‌ വലതു ചെവിയിലും ബാധിച്ചു. ലോകം നഷ്ടപ്പെടുന്നുവെന്ന്‌ തോന്നിയ നന്ദിത വീണ്ടും ശസ്ത്രക്രിയയ്ക്ക്‌ വിധേയയായി.

കേൾവി പൂർണമായും അവൾക്കന്യമായി. ശബ്ദങ്ങൾ മലിനീകരണമാകുന്ന ലോകത്ത്‌ അവളിൽ നിന്ന്‌ മാത്രം അത്‌ അകന്നു നിന്നു. ചിരിക്കാൻ പോലുമാകില്ലെന്ന്‌ ചിന്തിച്ചിരിക്കെയാണ്‌ വെളിപാട്‌ പോലെ അവൾക്ക്‌ ഒരു ചിന്തയുണ്ടാകുന്നത്‌. പരാജയത്തിലും ഏറ്റവും നല്ല ജീവിത സാഹചര്യമൊരുക്കുക എന്നത്‌. തന്റെ ജീവിതത്തോട്‌ ക്ഷമയാചിക്കേണ്ടി വരരുത്‌. അടഞ്ഞു കിടക്കുന്ന വാതിലുകൾ നോക്കി സമയം കളഞ്ഞതല്ലാതെ തുറന്ന്‌ കിടക്കുന്ന പ്രതീക്ഷയുടെ ജനലുകൾ കാണാത്തതിൽ ഉള്ളുകൊണ്ട്‌ അവൾ സ്വയം കുറ്റപ്പെടുത്തി.
ഉള്ളിൽ മൗനമായിരുന്ന ചിലങ്കകളാൽ നന്ദിത വീണ്ടും നൃത്തം ചവിട്ടി. 
ശബ്ദത്തിന്റെ ധാരാളിത്തങ്ങളില്ലാതെ. തന്റെ പ്രിയപ്പെട്ടവരോടൊത്ത്‌ എന്തെങ്കിലും ചെയ്യുന്നതിൽ ഈ കുറവ്‌ ഒരു തടസമാകില്ലെന്ന്‌ ഇതിനകം അവൾ തിരിച്ചറിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു.
തന്റെ നൃത്ത വിദ്യാലയത്തിലെ പ്രോഗ്രാമുകളിൽ വീണ്ടും അവൾ സജീവമായി പങ്കുചേർന്നു.
താളങ്ങളെയും വരികളെയും ഉള്ളുകൊണ്ട്‌ അറിഞ്ഞ്‌, സ്വതസിദ്ധമായ ശൈലിയിലായിരുന്നു നന്ദിതയുടെ തിരിച്ചു വരവ്‌. ഈ രണ്ടാം ജന്മത്തിൽ അവൾ നൃത്തം ചെയ്യുന്നുണ്ടെങ്കിൽ അത്‌ കേൾവിയുടെ അതിഭാവുകത്വത്തിൽ അല്ല മറിച്ച്‌ അവളിലെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ടാണത്‌.
സങ്കൽപ്പ താളങ്ങൾക്കൊത്ത്‌ ചുവടുകൾ പിഴയ്ക്കാതെ കളിയ്ക്കുക എന്നത്‌ ഇപ്പോൾ നന്ദിതയ്ക്ക്‌ ഒരു വെല്ലുവിളിയല്ല. ഇനിയും സ്വായത്തമാക്കാനുള്ള താള-ബഹള ലോകം നന്ദിതയെ തുറിച്ച്‌ നോക്കുകയാണ്‌. റോഡ്‌ മുറിച്ച്‌ കടക്കുക പോലുള്ള നിരവധി കടമ്പകൾ ഇനിയും നന്ദിതയ്ക്ക്‌ കടക്കേണ്ടതുണ്ട്‌.
അതിരുകളില്ലാത്ത ലോകത്ത്‌ തന്റെ കുറവിന്റെ വലിപ്പം ചെറുതാണെന്ന്‌ തിരിച്ചറിഞ്ഞ നന്ദിത ഇപ്പോൾ വിഷമിക്കാറില്ല. ടിബിയ്ക്കെതിരായ ബോധവൽക്കരണ സെമിനാറുകളിലും ധനകാര്യ പത്രത്തിലെ ജോലിയിലും മുഴുകിയ തിരക്കേറിയ ജീവിതമാണിപ്പോൾ നന്ദിതയുടേത്‌. ഇടയിൽ, താളങ്ങൾ മനസിലിട്ടുള്ള നൃത്തവും ചിലങ്കക്കിലുക്കവും അവളുടെ ജീവിതം ശബ്ദോന്മുഖരിതമാക്കുകയും ചെയ്യുന്നു.
Share:

Renaissance in Kerala

പണ്ഡിറ്റ് K.P.കറുപ്പൻ (1885 -1938)
▶ ജനനം: ചേരാനല്ലൂർ (Eranakulam).
▶ പിതാവ്:അയ്യപ്പൻ. മാതാവ്:കൊച്ചു പെണ്ണ്.
▶ മുഴുവൻ പേര് "കണ്ടത്തിപറമ്പിൽ പാപ്പു കറുപ്പൻ".
▶ "കേരളാലിങ്കൺ" എന്നറിയപ്പെടുന്നു.
▶ ധീവരസമുദായംഗം.
▶ ഗൃഹനാമം:സാഹിത്യകുടീരം.
▶ എറണാകുളം മഹാരാജാസ്‌ കോളേജിലെ മുൻ അദ്ധ്യാപകൻ.



  • കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും,കൊച്ചിരാജാവ്‌ 'കവിതിലക' ബിരുദവും നൽകി.
  • സാമൂഹ്യ പരിഷ്കരണത്തിന് സാഹിത്യം പ്രയോഗിച്ച നേതാവ്.
  • പദവികൾ:"നാട്ടുഭാഷ സൂപ്രണ്ട്, സാഹിത്യ നിപുണൻ"
  • അരയസമുദായം പുരോഗമിക്കാൻ കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകൾ,സഭകൾ :
  • കല്യാണദായിനി സഭ :കൊടുങ്ങല്ലൂർ.
  • സന്മാർഗപ്രദീപ സഭ :കുമ്പളം.
  • സുധാർമസൂര്യോദയ സഭ :തേവര.
  • ജ്ഞാനോദയം സഭ :ഇടക്കൊച്ചി.
  • 1907ൽ അരയസമാജം സ്ഥാപിച്ചു.
  • (But, 1916 ൽ അരയവംശപരിപാലനയോഗം സ്ഥാപിച്ചത്: വേലുക്കുട്ടി അരയനാണ്. 'അരയർ മാസിക' ഇറക്കിയതും ഇദ്ദേഹമാണ്.)
  • 1907ൽ വാലസമുദായ പരിഷ്ക്കാരിണി സഭ സ്ഥാപിച്ചു.(തേവരയിൽ)
  • 1913 ൽ കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.
  • 1914 ൽ കൊച്ചിയിൽ കായൽ സമ്മേളനം നടത്തി.
  • 1922ൽ അഖിലകേരള അരയമഹാസഭ സ്ഥാപിച്ചു.
  • പണ്ഡിറ്റ് കറുപ്പന്റെ 'ജാതിക്കുമ്മി' എന്ന കവിത അക്കാലത്തെ ജാതിവിവേചനത്തെ തുറന്ന് കാട്ടുന്നു.

രചനകൾ.
  • ലങ്കാമർദ്ദനം
  • നൈഷധം (നാടകം)
  • ബാലാകലേശം (നാടകം)
  • എഡ്വേർഡ്‌വിജയം നാടകം
  • ഭൈമീപരിണയം
  • ചിത്രലേഖ
  • ഉർവശി (വിവർത്തനം)
  • ശാകുന്തളം വഞ്ചിപ്പാട്ട്‌
  • കാവ്യപേടകം (കവിതകൾ)
  • ചിത്രാലങ്കാരം
  • ജലോദ്യാനം
  • രാജരാജപർവം
  • വിലാപഗീതം
  • ജാതിക്കുമ്മി
  • കൈരളീകൌതുകം
  • ആചാരഭൂഷണം
  • ഉദ്യാനവിരുന്ന്
  • സമാധിസപ്തകം (ചട്ടമ്പിസ്വാമികളെ പറ്റി രചിച്ചത്).

❇❇❇
Share:

സിനിമ


  • ലോകസിനിമയുടെ പിതാവ്- ലൂമിയര്‍ സഹോദരന്മാര്‍
  • ആധുനിക സിനിമയുടെ പിതാവ്-ഡേവിഡ് ഗ്രിഫ്ത്ത്
  • കാര്‍ട്ടൂണ്‍ സിനിമയുടെ പിതാവ്-വാള്‍ട്ട് ഡിസ്‌നി
  • സസ്‌പെന്‍സ് സിനിമയുടെ പിതാവ്-ഹിച്ച്‌കോക്ക്
  • കഥാചിത്രങ്ങളുടെ പിതാവ്-എഡ്വിന്‍.എസ്. പോട്ടര്‍
  • ഇന്ത്യന്‍ സിനിമയുടെ പിതാവ്-ദാദാ സാഹിബ് ഫാല്‍കെ
  • മലയാള സിനിമയുടെ പിതാവ്-ജെ.സി ഡാനിയല്‍
  • ഡോക്യുമെന്ററി സിനിമയുടെ പിതാവ്-ജോണ്‍ ഗ്രീവ്‌സണ്‍
Share:

വിവിധ പഠന ശാഖകള്‍



  • പെഡോളജി- മണ്ണിനെക്കുറിച്ചുള്ള പഠനം
  • ഹൈഡ്രോളജി- ജലത്തെക്കുറിച്ചുള്ള പഠനം
  • സീസ്‌മോളജി-ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം
  • മെറ്റലര്‍ജി- ലോഹങ്ങളെക്കുറിച്ചുള്ള പഠനം
  • പെട്രോളജി- ശിലകളെക്കുറിച്ചുള്ള പഠനം
  • ഓറോളജി- പര്‍തങ്ങളെക്കുറിച്ചുള്ള പഠനം
  • ലിംനോളജി- തടാകങ്ങളെക്കുറിച്ചുളള പഠനം
  • പോട്ടമോളജി- നദികളെക്കുറിച്ചുള്ള പഠനം
  • സ്പീലിയോളജി- ഗുഹകളെക്കുറിച്ചുള്ള പഠനം
  • മിനറോളജി-ധാതുക്കളെക്കുറിച്ചുള്ള പഠനം
  • അനിമോളജി-കാറ്റിനെക്കുറിച്ചുള്ള പഠനം
  • ഫിസിയോഗ്രഫി-ഭൂപ്രകൃതിയെക്കുറിച്ചുള്ള പഠനം
  • ഓഷ്യാനോളജി-സമുദ്രത്തെക്കുറിച്ചുള്ള പഠനം
  • സെലനോളജി-ചന്ദ്രനെക്കുറിച്ചുള്ള പഠനം
  • ഫൈക്കോളജി-ആല്‍ഗകളെക്കുറിച്ചുള്ള പഠനം
  • മൈക്കോളജി-ഫംഗസുകളെക്കുറിച്ചുള്ള പഠനം
Share:

പ്രസ്ഥാന രൂപീകരണ വര്‍ഷങ്ങള്‍

✔ കുണ്ടറ വിളംബരം-1809
✔മലയാളി മെമ്മോറിയല്‍-1891
✔  ഈഴവ മെമ്മോറിയല്‍-1896
✔ SNDP-1903
✔ശ്രീമൂലം പ്രജാസഭ-1904
✔ യോഗക്ഷേമ സഭ-1908
✔ സഹോദര സംഘം-1917
✔ വാഗ ട്രാജഡി-1921
✔ വൈക്കം സത്യാഗ്രഹം-1924
✔ ഉപ്പു സത്യാഗ്രഹ ജാഥ-1930
✔ ഗുരുവായൂര്‍ സത്യാഗ്രഹം-1931
✔ ക്ഷേത്ര പ്രവേശന വിളംബരം-1936
✔ യാചന യാത്ര-1937
✔ കയ്യൂര്‍ സമരം-1941
✔ പുപ്ര വയലാര്‍ സമരം-1946
✔ കൊച്ചി ക്ഷേത്ര പ്രവേശന വിളംബരം-1947
✔ തിരു കൊച്ചി സംസ്ഥാനം-1949
✔ ആദ്യ പൊതുതെരഞ്ഞെടുപ്പ്-1957
✔ വിമോചന സമരം-1959                      

 ഇന്ത്യാഗേറ്റ്
✍ രൂപകല്പന-എഡ്വിന്‍ ലൂട്ടിന്‍സ്.
✍ ഡല്‍ഹി നഗരത്തില്‍ സ്ഥിതി ചെയ്യുന്നു.
✍ ഒന്നാംലോക മഹായുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച 90,000 ഇന്ത്യന്‍ സൈനികരുടെ സ്മരണക്കായി നിര്‍മ്മിച്ച സ്മാരകം.
✍ 1971-ലെ ഇന്ത്യാപാക്ക് യുദ്ധത്തില്‍ മരിച്ച അജ്ഞാതഭടന്മാരുടെ സ്മരണയ്ക്കായി ഇന്ത്യാഗേറ്റിന്റെ കമാനത്തിനുതാഴെയായി 'അമര്‍ ജവാന്‍ ജ്യോതി' നിര്‍മ്മിച്ചിരിക്കുന്നു.
Share:

Tuesday, 3 January 2017

CURRENT AFFAIRS

💚💚CURRENT AFFAIRS💚💚
1⃣🐿2015 ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ബാലൺ ഡി ഓർ ' പുരസ്കാരത്തിന് അർഹനായ താരം❓
A👌🏼lionel messi✅
B👌🏼christiano Rinaldo
C👌🏼luyi Suarez
D👌🏼gareth bale
2⃣🐿ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പം ❓
A👌🏼georgia
B👌🏼seenia✅
C👌🏼ceecia
D👌🏼daniaa
3⃣🐿ഗ്രാൻസ്ലാം ടൂർണമെന്റിൽ 300 വിജയം നോടുന്ന ആദ്യ പുരുഷ താരം ❓
A👌🏼novac djokovich
B👌🏼raphel nasal
C👌🏼roger federer✅
D👌🏼juan delpetro
4⃣🐿ലാറ്റിൻ അമേരിക്കയിലും, കരീബിയൻ രാജ്യങ്ങളിലും ഗർഭസ്ഥ ശിശുക്കളിൽ പടന്നു പിടിക്കുന്ന വൈറസ് ❓
A👌🏼Hapatitis
B👌🏼zika✅
C👌🏼ebola
D👌🏼H1N1
5⃣🐿2016 ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ❓
A👌🏼tikoor✅
B👌🏼bolu
C👌🏼johu
D👌🏼shera
6⃣🐿2016 സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിന്റൻ കിരീടം നേടിയ മലയാളിയായ ഇന്ത്യൻ താരം ❓
A👌🏼V diju
B👌🏼HS pranoy✅
C👌🏼pc thulasi
D👌🏼saneva thomas
7⃣🐿മ്യാൻമാറിന്റെ പുതിയ പ്രസിഡന്റ് ❓
A👌🏼aung sang suki
B👌🏼Htin kyaw✅
C👌🏼xi ji ping
D👌🏼hou jintavo
8⃣🐿മലയാള സിനിമ രംഗത്ത് നിന്നും രാജ്യസഭയിലേക്ക്നാമനിർദേശം ചെയ്യപ്പെട്ട ആദ്യ നടൻ ❓
A👌🏼prem nazeer
B👌🏼murali
C👌🏼suresh Gopi✅
D👌🏼innocent
9⃣🐿ഒരു പാശ്ചാത്യ തലസ്ഥാന നഗരത്തിന്റെ മുസ്ലീം മേയറാകുന്ന ആദ്യ വ്യക്തി ❓
A👌🏼abdul khan
B👌🏼samir khan
C👌🏼sadhiq khan✅
D👌🏼javedh khan
1⃣0⃣🐿കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ പുതിയ ലഫ്.ഗവർണറായി നിയമിതയായ മുൻ IPS ഉദ്യോഗസ്ഥ ❓
A👌🏼anna malhothra
B👌🏼kiran bedi✅
C👌🏼B sandhya
D👌🏼battacharya
1⃣1⃣🐿ഈ അടുത്ത് ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത ബഹുമതിയായ 'ലിജിയൻ ഓഫ് ഓണർ' നേടിയ ഇന്ത്യൻ വംശജ ❓
A👌🏼navaneetham Pillai✅
B👌🏼gayathri Rajkumar
C👌🏼radhika kumari
D👌🏼preetham kumari
1⃣2⃣🐿കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായ മുൻ ഡി.ജി.പി ❓
A👌🏼bharath booshan
B👌🏼nila gangadharan
C👌🏼jacob Thomas
D👌🏼vincent M paul✅
1⃣3⃣🐿ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതയേറ്റ വ്യക്തി ❓
A👌🏼aroop raha
B👌🏼rk dhovan
C👌🏼sunil lambe✅
D👌🏼nirmal kumar
1⃣4⃣🐿ഏകദിന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ❓
A👌🏼virat kohli
B👌🏼karun nair
C👌🏼lokesh Rahul✅
D👌🏼kedar jadhav
1⃣5⃣🐿2016ലെ ചമ്പക്കുളം ട്രോഫി വള്ളംകളിയിൽ ചാമ്പ്യൻമാരായ ടീം ❓
A👌🏼jawahar thayamgiri
B👌🏼nadubagham chundan✅
C👌🏼Sree ganesh
D👌🏼karichal
1⃣6⃣🐿ലോകത്തിലെ ആദ്യ ഇലക്ട്രിക്ക് റോഡ് എവിടെയാണ് തുറന്നത്
A👌🏼norway
B👌🏼sweedan✅
C👌🏼ireland
D👌🏼scotland
1⃣7⃣🐿2016 കോപ്പ-അമേരിക്ക ഫുട്ബോൾ കിരീട ജേതാക്കൾ ?
A👌🏼portugal
B👌🏼chili✅
C👌🏼Argentina
D👌🏼germany
1⃣8⃣🐿ഭൂമിയിൽ നിന്ന് 290 കോടി കിലോമീറ്റർ താണ്ടി  "വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ പേടകം ❓
A👌🏼bruno
B👌🏼suez
C👌🏼olympas
D👌🏼juno✅
1⃣9⃣🐿2016 വിംബിൾഡൺ ടെന്നീസ് വനിതാ വിഭാഗം ജേതാവ് ❓
A👌🏼sereena Williams✅
B👌🏼Angelena kerber
C👌🏼Martina hingis
D👌🏼maria sharapova
2⃣0⃣🐿ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ❓
A👌🏼james camaroon
B👌🏼francois holande
C👌🏼theressa may✅
D👌🏼hilari clinton
2⃣1⃣🐿ഒളിംപിക്സ് ഹോക്കി ടീമിന്റെ നായക പദവിയിൽ എത്തുന്ന ആദ്യ മലയാളി താരം ❓
A👌🏼PR sreejesh✅
B👌🏼C V pappachan
C👌🏼Dhanraj Pillai
D👌🏼kR Rajesh
2⃣2⃣🐿2016-ൽ മിസ്റ്റർ വേൾഡ് പട്ടം നേടിയ ഇന്ത്യക്കാരൻ ❓
A👌🏼Vikas KRISHNAN
B👌🏼Manoj Kumar
C👌🏼Narsingh yadhav
D👌🏼Rohith khandelval✅
2⃣3⃣🐿ഈ അടുത്ത് നിയമിതനായ റിസർവ് ബാങ്കിന്റെ പുതിയ ഡപ്യൂട്ടി ഗവണർ ❓
A👌🏼raghuram Rajan
B👌🏼battacharya
C👌🏼NS viswanathan✅
D👌🏼Ramanathan ayyankar
2⃣4⃣🐿ഈ അടുത്ത് ഇ - സിഗററ്റ് നിരോധിച്ച ഇന്ത്യൻ സംസ്ഥാനം ❓
A👌🏼keralam✅
B👌🏼punjab
C👌🏼rajastan
D👌🏼haryana
2⃣5⃣🐿രാജ്യത്തെ ആദ്യ ഹരിത റയിൽ ഇടനാഴിയായി പ്രഖ്യാപിച്ച തമിഴ്നാട്ടിലെ റയിൽ പാത ❓
A👌🏼rameswaram to manamadurai✅
B👌🏼raichur to Sholapur
C👌🏼luknow to Varanasi
D👌🏼ahamadabad to nasik
2⃣6⃣🐿സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി പുതുതായി നിയമിതനായ വ്യക്തി ?
A👌🏼anju boby George
B👌🏼mercykuttan
C👌🏼TP dasan✅
D👌🏼pt Usha
2⃣7⃣🐿ഇന്ത്യൻ പ്രീമിയർ ലീഗ് ഫുട്സാലിന്റെ പ്രഥമ സീസണിലെ ജേതാക്കൾ ?
A👌🏼kochi 5 s
B👌🏼mumbai 5s✅
C👌🏼i phone 5s
D👌🏼delhi 5s
2⃣8⃣🐿ലോകത്തെ ഏറ്റവും വലിയ ജലവിമാനം ഇനി ചൈനക്ക് സ്വന്തം, എന്താണ് ഈ സീപ്ലെയിന്റെ പേര് ❓
A👌🏼AG 600✅
B👌🏼GAC 800
C👌🏼xA 1600
D👌🏼SP 800
2⃣9⃣🐿രാജ്യത്ത് ഉൽപന്ന,സേവന നികുതി ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന "ജി.എസ്.ടി" ബിൽ പാസാകാൻ പോകുന്നത് എത്രമത്തെ ഭരണഘടന ഭേദഗതിലൂടെയാണ് ❓
A👌🏼134
B👌🏼122✅
C👌🏼148
D👌🏼123
3⃣0⃣🐿2016 റിയോ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ കായിക താരം ❓
A👌🏼deepa karmakar
B👌🏼wang yi han
C👌🏼harika drinavalli
D👌🏼gourika singh✅
3⃣1⃣🐿രാജ്യത്തെ ആദ്യ ശർക്കര മ്യൂസിയം വരാൻ പോകുന്നത് എവിടെ ❓
A👌🏼udumalpettu
B👌🏼nilamboor
C👌🏼marayoor✅
D👌🏼ottapalam
3⃣2⃣🐿പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ റേഡിയോ പ്രോഗ്രമായ 'മൻ കി ബാദ് ' സംപ്രേഷണത്തിന് ഒരുങ്ങുന്ന അയൽ രാജ്യം ❓
A👌🏼bangaladesh✅
B👌🏼bhootan
C👌🏼srilanka
D👌🏼nepal
3⃣3⃣🐿മോശം കാലാവസ്ഥ തരണം ചെയ്യാൻ വേണ്ടി ട്രെയിനുകളിൽ ഒരുക്കുന്ന റഡാർ സംവിധാനത്തിന് നൽകിരിക്കുന്ന പേര് ❓
A👌🏼thri nethra✅
B👌🏼vayu marga
C👌🏼nethra marga
D👌🏼indra marga
3⃣4⃣🐿14 മത് ചാമ്പ്യൻസ് ഹോക്കി കീരിട ജേതാക്കൾ❓
A👌🏼canada
B👌🏼India
C👌🏼Australia✅
D👌🏼newzeland
3⃣5⃣🐿അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്‌ എച്ച്‌ഐവിയും സിഫിലിസും പകരുന്നത്‌ പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി ................... പ്രഖ്യാപിച്ചു❓
A👌🏼malasia
B👌🏼singapoor
C👌🏼thailand✅
D👌🏼south korea
3⃣6⃣🐿Who is the newly appointed chief minister of Gujarat?
[A]👌🏼Nikhil Sahu
[B]👌🏼OP Kohli
[C]👌🏼Nitin Patel
[D]👌🏼Vijay Rupani✅
3⃣7⃣🐿Which state tourism will organise 'Freedom Ride' on August 15, 2016❓
[A]👌🏼Madhya Pradesh
[B]👌🏼Uttar Pradesh
[C]👌🏼Goa ✅
[D]👌🏼Maharashtra
3⃣8⃣🐿India's first tiger cell will set up in which of the following cities❓
[A]👌🏼Jaipur
[B]👌🏼Dehradun ✅
[C]👌🏼Panna
[D]👌🏼Jaisalmer
3⃣9⃣🐿ദേശീയ സ്കൂൾ കംപ്യൂട്ടർവൽക്കരണ പദ്ധതി❓
A👌🏼 ഗ്രിഡ്
B👌🏼 സഫാരി
C👌🏼ഹാർട്ട്ബീറ്റ്
D👌🏼 വിദ്യാവാഹിനി✅
4⃣0⃣🐿Veteran Artist Vadakkal Thoppil Thomas passed away at the age of 86 in Kottayam. He was related to which field❓
A👌🏼 Acting
B👌🏼Painting
C👌🏼Cartoon✅
D👌.Dance.
Share:
Scroll To Top