ഒരു തുറന്ന ചർച്ചാവേദി

Tuesday, 28 February 2017

Ashla proves: Disability is only a state of mind

"Ashla Krishnan’s journey had almost ended on a railway track a few years ago, when she fell from a hurtling train. Or,she might have been forever imprisoned in a wheelchair. Instead, she marched forward, without legs, and changed her life, with the help of palliative care. There is nothing extraordinary or uncommon about a smiling face. But there certainly is something exceptional about a person who can maintain a cheerful demeanour in the face of adversity, confronted with what appears to others as a bleak future."


This is the story of a person who has successfully turned around a seemingly impossible circumstance and used it to her advantage, with an unfading smile on her face,and who has been inspiring several others confined within the four walls of their rooms, bound by chains of sympathy. The twist in her story happened on the railway tracks.

More often than not, life plods on like parallel railway lines, never overlapping. And amidst those who struggle daily to make ends meet, we occasionally come across many who, even with their limitations, have made their lives success stories that inspire us. 

Here is such a person who is different and unique, who is offering you a helping hand. Ashla Krishnansmiles at you fromherwheelchair. Her life had almost ended on a railway track, a few years ago, when she fell from a hurtling train during a journey from Chennai to her hometown of Kannur – a journey that claimedher legs.

Ashla was standing near the door of the train, trying to dispose of the food wrapper after having her dinner. The door banged shut, shoving her out to the track. Little did she know that was the last time she would ever be able to use her legs to walk. In the subsequent days and weeks, she wasdistressedby what it meant to lose accessibility of her legs. Her anguish was worsenedby the thought that she was causingemotional, physical and financial burden to her mother at an age when she should bethe one offering her support. 

Her thoughts began to soar, searching for a world far beyond the four walls that confined her. She decided that even with the limitation of a wheelchair, she had to do whatever she could to gather her dreams and make them a reality. She wanted to continue working, while her treatment was in progress. She wanted her life to have a meaning.She contacted her employers at Chennai and requested for her job back. The employers had faith in her skill and were happy to offer a part-time position for her.

Three years ago,while searching the internet for a placethat could bring purpose to her own existence while giving back to the community, she came across the name ‘Pallium India’.Without wasting any time, she called the number and explained her situation. A palliative care organization that tookcare of people with conditions similar to hers, they were ready togive wings to her dreams. She realised that she had come to the end of her quest – a place where others before her had found refuge and purpose in life. She decided to move to Thiruvananthapuram.

She had lost her father, Krishnan, years ago. Her sister lives in her husband’s house. So Ashla and her mother Janaki Krishnan relocated to Trivandrum Institute of Palliative Sciences, located at Arumana Hospital.She wished to give back to the organisation that had offered her a home. She informed them that as a software engineer, she could do computer-related tasks to assist them. From then on, she became a palliative care volunteer. 

She is well aware that the wheelchair would forever be a significant part of her life; but she has attained financial independence. Today she is a part-time software engineer as well as the Executive Assistant to Chairman,Pallium India. Her fingers may not bend to her will, but her hands fly over the laptop keyboardtyping up her work,to the awe and amazement of the observers. Busy as she is, holding important positions in two organizations, she has no time to brood over her situation. Her doctor and superior, Dr M. R. Rajagopal, says that he has not met anyone with so much positive energy. There are countless tasks that need her attention daily, he adds.

Ashla’s many responsibilities include attending to the educational needs of children who have lost their parents to illnesses, providing emotional support and counselling to people who are in the throes of depression and loneliness,and so on. Ashla has created a support group of people with similar issues. As a person who isa recipient as well as a provider of palliative care, her service is invaluable, says Dr Rajagopal. “Her greatest strength is her attitude; her approach to life. She is one of those rare gems who expect very little from life, butat the same time desire to give everything possible to the benefit of others.”

Everyone around her finds her awe-inspiring. When she left the hospital in Ernakulam following the accident, her paralysed body had been capable of very little responseto her commands. There are very few people with paralysis whocome forward and take a lead on activities, with a genuine desire to make a difference to the lives of others. In these last few years, Ashla has learned to listen to others, understand their situation and offer them solace.

In October 2016, the palliative care community of Kerala cametogether at a musical event led by M. Jayachandran. At the event, Ashlagave a message that is thought-provoking and a lesson to all of us. “Given a choice,” she said, “I would indeed like to get up and walk again. However, it is also true that my life in the last few years has been more meaningful than the 28 years in which I was able to walk. Today my life has a purpose, thanks to palliative care. If we can lend a hand, if we can do the least for our society, we would be able to make a difference in the lives of so many people.”

Her words, delivered eloquently before a packed audience, demonstrateher contentment with life despite her limitationsand prove that she has remained unshaken under any adversity that has befallen her. She is not one who considersherself a burden to others.She reminds us all to not waste time over worries that serve no purpose.Today, Ashla is not a patient; she is a friend to everyone who needs support. 


“I need your help to live; in return, whatever I can, I will do for you,”Ashla smiles.



Dr M R Rajagopal

Dr M R Rajagopal is the Director of Trivandrum Institute of Palliative Sciences, which is World Health Organization’s Collaborating Centre for Policy and Training on Access to Pain Relief. Dr Rajagopal was awarded the Alison Des Forges award for excellence, by Human Rights Watch, an organization that works towards ensuring human rights for all, across the globe. 

New York Times has described Dr Rajagopal as the Father of Palliative Care in India. Dr Rajagopal was honoured with this year’s TNG award, instituted in memory of the eminent journalist T. N. Gopakumar.

Palliative Care aims to improve quality of Life

Normally, when we are faced with a disease, the course is to diagnose it and treat it. But all diseases are not curable. One third of themare incurable. There are illnesses that make us unable to walk without support and those thatmake it impossible for us to do anything by ourselves. Such diseases require life-long treatment. The psychological and physical suffering associated with these become part of the person’s life itself.Treatments that offer temporary relief may not cure the disease. For those from lower income families, the temporary reliefonly increases thehardship, amplifies their psychological suffering and eventually destroys their families financially. 

Medicines generally serve only to decrease or cure the disease. Concerns and insecurities about his future could drive the patient to depression. This is where palliative care enters, offering psychological support to the patient who is undergoing treatment. In addition, palliative care provides social and financial support during or after treatment. In other words, palliative care strives to make the person’s life meaningful. 

The breadwinner of the family could have a nasty fall, and the entire family is driven to starvation. In those cases, palliative care volunteers provide support to the patient and the family, including offering educational support to the children. Palliative care comprises of treatment to reduce suffering, psycho-social and financial support, bereavement support and ensuring death with dignity. Palliative care understands that an illness is not confined to the patient, it affects the entire family. “Quality of life” of the family as well as the patient is the goal. In western countries,palliative care plays a crucial role in the health care system. However, in India, only 1% of the needy have access to palliative care, with Kerala at the top of the list with respect to availability. There are 175 centres in Kerala that have permission to stock and dispense morphine and other essential medicines for pain relief. 

Those who are interested to learn more about palliative care can take part in training programs. To become a palliative care volunteer, all you need to do is to set aside four days for training.

                                                                                                             Translated By : Jeena R Papaadi


 Pallium India
 Arumana Hospital Building, 
   Airport Road, Subash Nagar,
   Vallakadavu P.O
   Thiruvananthapuram – 695 008
   Kerala, India.

 Phone/Fax (office): +91 471 2468991, +91 9387296889
 Email: info@palliumindia.org 

 palliumindia.org

Share:

Sunday, 26 February 2017

ഇവിടിനി ഇരുട്ട് ശേഷിക്കുന്നില്ല

രമ്യ മേനോന്‍
പുഞ്ചിരിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ എപ്പോഴും പുഞ്ചിരിക്കാന്‍ സാധിക്കുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. നാലു ചുവരുകള്‍ക്കുള്ളില്‍ സഹതാപം എന്ന ചങ്ങലയ്ക്കുള്ളില്‍ കിടന്ന് ജീവിതം തള്ളി നീക്കുന്ന ഒരുപാട് പേര്‍ക്കിടയില്‍ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുത്ത് എപ്പോഴും പുഞ്ചിരിക്കാന്‍ കഴിയുന്ന, ചെറിയൊരു ജീവിതം കൊണ്ട് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരാളുടെ കഥയാണിത്. റയില്‍ പാളങ്ങളില്‍ നിന്നാണ് കഥയുടെ ജീവിതത്തിന്റെ ട്വിസ്റ്റ് തുടങ്ങുന്നത്.
ചിലപ്പോള്‍ ജീവിതം റയില്‍പാളങ്ങള്‍ പോലെ ഇരുവശവും കൂട്ടിമുട്ടപ്പെടാതെ വരാറുണ്ട്. എല്ലാമുണ്ടായിട്ടും ജീവിക്കാന്‍ മാര്‍ഗം കിട്ടാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിലും സ്വന്തം പരിമിതിയില്‍ നിന്ന്‌കൊണ്ട് ജീവിതവിജയം നേടിയ ഒരുപാടുപേര്‍ നമുക്ക് മുമ്പിലുണ്ട്. 
 എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ നിങ്ങള്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്നുണ്ട്. വീല്‍ചെയറിന്റെ പാരതന്ത്ര്യത്തില്‍ തളയ്ക്കപ്പെട്ട് കിടക്കേണ്ടിയിരുന്ന ആഷ്‌ല കൃഷ്ണന്റെ ജീവിതം ഒരിക്കലൊരു റയില്‍വേ പാളത്തില്‍ അവസാനിക്കേണ്ടതായിരുന്നു. ചെന്നൈയില്‍ നിന്ന് കണ്ണൂരിലുള്ള തന്റെ വീട്ടിലേയ്ക്ക് തിരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന കാലുകളുടെ അവസാന യാത്രയായിരുന്നു ആഷ്‌ലക്കന്ന്. 

  ഭക്ഷണം കഴിച്ച ശേഷം ചവര്‍ കളയാന്‍ വാതില്‍ക്കല്‍ നില്‍ക്കവേയാണ് കതകിന്റെ തള്ളലില്‍ ആഷ്‌ല പാളത്തിലേയ്ക്ക് വീഴുന്നത്. നടന്നുകേറിയ ജീവിതം അവിടംകൊണ്ട് അവസാനിക്കുകയാണെന്ന് ആഷ്‌ലക്കറിയില്ലായിരുന്നു. കാലുകളുടെ സ്വാധീനക്കുറവ് ജീവിതത്തിന് പൂര്‍ണവിരാമമായി എന്ന തോന്നല്‍ ആഷ്‌ലയെ പലപ്പോഴായി വേട്ടയാടി. അമ്മയ്ക്ക് താങ്ങാകേണ്ട അവസരത്തില്‍ അവര്‍ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായുള്ള ബുദ്ധിമുട്ടുകള്‍ താന്‍മൂലം ഉണ്ടാകുകയാണെന്ന തോന്നലും പതിയെപ്പതിയെ ആഷ്‌ലയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. 
 ചുമരുകളുടെ പരിമിതികള്‍ക്കപ്പുറത്തേയ്ക്കായിരുന്നു പിന്നീട് ചിന്തകള്‍ നീണ്ടത്. ഒരു വീല്‍ചെയറിലെങ്കിലും തനിക്കാവുന്നതുപോലെ ജീവിതം കരുപിടിപ്പിക്കാനുള്ള കൊതി ചിന്തകളില്‍ ആഴ്ന്നിറങ്ങി. തനിക്ക് ജോലി തുടരണം, ഒപ്പം ചികിത്സ നടക്കണം, ഒരു അഭയസ്ഥാനമെന്നപോലെ ജീവിക്കാന്‍ കഴിയുന്ന ഇടത്തില്‍ തന്നെക്കൊണ്ടാകുന്ന സഹായങ്ങളും നല്‍കണം ഇത്രയൊക്കെയെ ഉണ്ടായിരുന്നുള്ളു ആഷ്‌ലയുടെ ആഗ്രഹങ്ങള്‍. 
ചിന്തകളുടെ വേരുകള്‍ക്ക് വളം നല്‍കാനെന്നവണ്ണം ആഷ്‌ലയെത്തേടി ആ പരസ്യമെത്തിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പിന്നെ വൈകിച്ചില്ല. പത്രപരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. ഇത്തരം ആളുകളുടെ ചികിത്സയെ യാതൊരു വൈമനസ്യവുമില്ലാതെ സ്വീകരിക്കുന്ന പാലിയേറ്റീവ് കെയര്‍ എന്ന സ്ഥാപനമായിരുന്നു ആഷ്‌ലയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കാന്‍ തയ്യാറായത്. തനിക്ക് മുമ്പ് ഒട്ടേറെപ്പേര്‍ക്ക് സന്തോഷം നല്‍കിവന്നിരുന്ന ശരിയായ അഭയസ്ഥാനത്ത് തന്നെയാണ് താനെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ആഷ്‌ല മനസ്സിലാക്കി. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ജീവിതത്തെ തിരുവനന്തപുരത്തേയ്ക്ക് പറിച്ചുനട്ടു. 
  കാലങ്ങള്‍ക്ക് മുമ്പേ അച്ഛന്‍ കൃഷ്ണനെ ആഷ്‌ലയ്ക്ക് നഷ്ടമായിരുന്നു. വിവാഹിതയായ ചേച്ചി ഭര്‍തൃവീട്ടിലാണ് താമസം. അങ്ങനെ അമ്മ ജാനകി കൃഷ്ണനെയെയും കൊണ്ട് ആഷ്‌ല തിരുവനന്തപുരത്തുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പാലിയേറ്റീവ് സയന്‍സസ് പ്രവര്‍ത്തിക്കുന്ന അരുമന ആശുപത്രിയില്‍ താമസമാക്കി. മുമ്പ് ജോലി ചെയ്തിരുന്ന കോയമ്പത്തൂരിലെ സ്ഥാപനത്തില്‍ വിളിച്ച് തനിക്ക് തന്റെ പഴയ ജോലി നല്‍കണമെന്നും ആഷ്‌ല ആവശ്യപ്പെട്ടു. അവളുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കമ്പനിക്കാര്‍ ആഷ്‌ലയ്ക്ക് പാര്‍ട് ടൈം ആയി ആ ജോലി തിരിച്ചുനല്‍കി. 
പാലിയേറ്റീവ് കെയറിന്റെ സഹായം ലഭിക്കുമ്പോഴും അവരെ തിരിച്ച് സഹായിക്കണമെന്നും ആഷ്‌ല ആശിച്ചു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന തനിക്ക് ഇനിയും കമ്പ്യൂട്ടര്‍ സംബന്ധമായ സഹായങ്ങള്‍ ചെയ്യാനാകുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ആഷ്‌ലയ്ക്ക് അവിടെയും ജോലി ലഭിച്ചു. 
 ആജീവനാന്തകാലം വീല്‍ചെയറിന്റെ സഹായത്തോടെ ജീവിക്കാനാവൂ എന്നറിയാമായിരുന്നിട്ടും ആഷ്‌ല ആരെയും ആശ്രയിക്കാതെ സാമ്പത്തിക ഭദ്രത ഉറരപ്പുവരുത്തി. പാര്‍ട് ടൈം കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറും ഒപ്പം പാലിയേറ്റീവ് കെയറിലെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റുമാണിന്ന് ആഷ്‌ല. കൈകള്‍ പോലും ചലിപ്പിക്കാനാകാത്ത ആഷ്‌ല അവ മലര്‍ത്തിവെച്ച് മുട്ടുമടക്കാതെ ടൈപ്പ് ചെയ്യുന്നത് ഒരു അതിശയത്തോടെ നോക്കാനെ മറ്റുള്ളവര്‍ക്ക് കഴിയൂ എന്നുറപ്പ്. 

 പാലിയേറ്റീവ് കെയറിന്റെ ആശുപത്രി കെട്ടിടത്തില്‍ ഇരുന്നുകൊണ്ട് രണ്ട് സ്ഥാപനങ്ങളിലെ പ്രധാന പദവികള്‍ വഹിക്കുന്ന ആഷ്‌ലയ്ക്ക് സ്വന്തം പരിമിതികളെക്കുറിച്ചാലോചിച്ചിരിക്കാന്‍ ഇന്ന് സമയമില്ല. ഇത്രയധികം പോസിറ്റീവ് എനര്‍ജിയുള്ള ഒരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന് ആഷ്‌ലയുടെ ഡോക്ടറും നിലവില്‍ ആഷ്‌ലയുടെ സീനിയര്‍ ഓഫീസറും കൂടിയായ ഡോ. എം ആര്‍ രാജഗോപാല്‍ പറയുന്നു. ആ ഒറ്റമുറിയില്‍ ഇരുന്നുകൊണ്ട് ആഷ്‌ലയ്ക്ക് ചെയ്തുതീര്‍ക്കേണ്ട ജോലി നിരവധിയാണെന്നും ഡോ. രാജഗോപാല്‍ കൂട്ടിച്ചേര്‍ക്കുന്നു. 
സാമ്പത്തികമായി പിന്തുണ ആവശ്യമുള്ള അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായങ്ങ നല്‍കുക, ആരോരുമില്ലാത്തവരെന്ന് തോന്നുന്നവര്‍ക്ക് വേണ്ടുന്ന മാനസിക പിന്തുണ നല്‍കുക എന്നിവയെല്ലാം ആഷ്‌ല തന്റെ ചുമതലയാക്കി ഏറ്റെടുത്തു. അത്തരത്തില്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്നവരുടെ ഒരു കൂട്ടായ്മതന്നെ ആഷ്‌ല രൂപപ്പെടുത്തിയിട്ടുണ്ട്. കേള്‍ക്കാന്‍ ആളുകള്‍ക്ക് നേരമില്ലാത്തതിനാല്‍ത്തന്നെ ആഷ്‌ലയുടെ ഓരോ സേവനവും പാലിയേറ്റീവിന് വേണ്ടപ്പെട്ടതാണെന്നും ഡോ. രാജഗോപാല്‍ പറയുന്നു. ''ആഷ്‌ലയുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് എനിക്ക് തോന്നിയത് അവളുടെ മനോഭാവം തന്നെയാണ്, ജീവിതത്തില്‍ നിന്നും വളരെകുറച്ച് മാത്രം ആഗ്രഹിക്കുകയും ജീവിതത്തിന് കൂടതല്‍ നല്‍കണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന വളരെക്കുറച്ച് ആളുകളില്‍ ഒരാളാണ് ആഷ്‌ല''.
  സാധാരണക്കാരിയായല്ല, തികച്ചും ഒരു അതിശയകരമായ പ്രതിഭയായിട്ടാണ് അവളുടെ ചുറ്റുമുള്ളവര്‍ അവളെ കാണുന്നത്. എറണാകുളത്തുള്ള ആശുപത്രിയില്‍ നിന്ന് വരുമ്പോള്‍ പരാലിസിസ് ബാധിച്ച് ശരീരത്തിന്റെ ഭൂരിഭാഗവും തളര്‍ന്ന അവസ്ഥയിലായിരുന്നു ആഷ്‌ല. പരാലിസിസ് ബാധിച്ച ആളുകളില്‍ നിന്ന് നേതൃത്വ മനോഭാവത്തോടെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടുകൂടി മുന്നിട്ട് വരുന്നവര്‍ വിരളമാണ്. ആരുടെ കാര്യങ്ങളും കേള്‍ക്കാനും സാന്ത്വനം നല്‍കാനുമുള്ള കഴിവ് ആഷ്‌ല ഈ പ്രായത്തിനിടയ്ക്ക് നേടിയിട്ടുണ്ട്. 
 കഴിഞ്ഞ ഒക്‌ടോബറില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ നയിച്ച ഒരു സംഗീത നിശയില്‍ പാലിയേറ്റീവ് കുടുംബവും ഒത്തൊരുമിച്ചിരുന്നു. സംസാരിക്കാന്‍ അവസരം കിട്ടിയ വേളയില്‍ ഒരു ചോദ്യത്തിനുത്തരമായി ആഷ്‌ല പറഞ്ഞ കാര്യം ജീവിതത്തില്‍ ആര്‍ക്കും ഒരു സന്ദേശമായി കൈക്കൊള്ളാവുന്നതാണ്. രക്ഷപ്പെടാന്‍ ജീവിതത്തിന് രണ്ട് അവസരം ലഭിക്കുകയാണെങ്കില്‍ ഏത് ജീവിതമായിരിക്കും ആഷ്‌ല തെരഞ്ഞെടുക്കുക എന്നതായിരുന്നു ചോദ്യം. ''ഇന്ന് എന്റെ ജീവിതം വളരെ അര്‍ഥവത്തായതാണ്. ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നെങ്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ എന്നതിനപ്പുറത്തേയ്ക്ക് എനിക്ക് പോകാന്‍ കഴിയില്ലായിരുന്നു. ഈ രണ്ടു വര്‍ഷത്തെ ജീവിതം നല്‍കിയത് അത്രയും വലിയ അനുഭവങ്ങളായിരുന്നു. ഒരു കൈകൊടുത്താല്‍, സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ഒട്ടേറെപ്പേര്‍ രക്ഷപ്പെടും.'' 

നിറഞ്ഞ വേദിയില്‍പ്പോലും തന്റെ പരിമിതികളില്‍ സംതൃപ്തയായുള്ള ആഷ്‌ലയുടെ ഈ മറുപടി, ഏതൊരു സാഹചര്യത്തിലും പതറാതെ നില്‍ക്കുന്നുവെന്നതിന് തെളിവാണ്. താന്‍ ഒരു ഭാരമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ആഷ്‌ല ഒരപവാദമാണ്. ആവശ്യമില്ലാത്ത ചിന്തകളെക്കുറിച്ചാലോചിച്ച് സമയം കളയാതിരിക്കാന്‍ ആഷ്‌ല നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഇന്ന് ആഷ്‌ല ഒരു രോഗിയല്ല, ഒട്ടേറെ രോഗികള്‍ക്ക് തണലാണ്. 

 'എനിക്ക് ജീവിക്കാന്‍ നിങ്ങളുടെ സഹായം വേണം, എനിക്ക് കഴിയുന്നപോലെ നിങ്ങളെ ഞാനും സഹായിക്കാം' എന്ന് പുഞ്ചിരിച്ചുകൊണ്ട് ആഷ്‌ല പറയുന്നു. 

ക്വാളിറ്റി ഓഫ് ലൈഫ് ലക്ഷ്യമിട്ട് പാലിയേറ്റീവ് കെയര്‍


സാധാരണ ഗതിയില്‍ ഒരു രോഗം വന്നാല്‍ അതിനെ നിര്‍ണയിക്കുക, ചികിത്സിക്കുക എന്നിവയാണ് പതിവ്. എന്നാല്‍ എല്ലാ രോഗങ്ങളും ചികിത്സിച്ചാല്‍ മാറുകില്ല. മൂന്നിലൊന്ന് രോഗങ്ങളും ചികിത്സിച്ചാല്‍ മാറാത്തവയാണ്. പരാശ്രയമില്ലാതെ നടക്കാനോ, ഒന്നും ചെയ്യാനോ കഴിയാതെ വരുന്ന രോഗികള്‍ക്കായുള്ള ആജീവനാന്തം നീളുന്ന ചികിത്സകള്‍; അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വേദനയും അത്തരം ചികിത്സകള്‍ക്കൊപ്പം അവരോടൊത്ത് യാത്ര ചെയ്യുന്നു. താത്കാലികമായി മാത്രം ഫലം ലഭിക്കുന്ന ചികിത്സകള്‍മൂലം രോഗം മാറാതിരിക്കുന്നു. താത്കാലികമായി ചികിത്സ ലഭിക്കുന്ന, സാമ്പത്തിക ഭദ്രതയില്ലാത്തവരെ സംബന്ധിച്ച് ജീവിതം ദുരിതപൂര്‍ണമാകുകയും ചെയ്യുന്നു. ഇത്തരം കുടുംബങ്ങളിലെ രോഗികളെ ഏറെയും വേദനിപ്പിക്കുന്നത് സാമ്പത്തിക അടിത്തറ തന്നെയാണ്. ശാരീരികമായി തളര്‍ന്ന രോഗികള്‍ അതോടെ മാനസികമായും തളര്‍ന്നുപോകുന്നു. 
 മരുന്നുകള്‍ രോഗം കുറയുന്നതിനോ മാറുന്നതിനോ മാത്രമുള്ള ഉപായമാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ഭദ്രതയില്ലായ്മയും രോഗിയെ വിഷാദ രോഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇവിടെയാണ് പാലിയേറ്റിവ് കെയര്‍ തങ്ങളുടെ സഹായഹസ്തവുമായി നില്‍ക്കുന്നത്. രോഗിക്ക് വേണ്ടുന്ന മാനസിക പിന്തുണ പാലിയേറ്റിവ് കെയര്‍ ഉറപ്പുവരുത്തുന്നു. ചികിത്സയുള്ളപ്പോഴോ ഇല്ലാതിരിക്കുമ്പോഴോ രോഗിക്ക് വേണ്ട മാനസിക-സാമ്പത്തിക പിന്തുണ നല്‍കുന്നതിലാണ് പാലിയേറ്റീവ് കെയര്‍ ശ്രദ്ധചെലുത്തുന്നത്. രോഗാവസ്ഥയിലിരിക്കുന്ന ആളുടെ ജീവിതത്തില്‍ ആവശ്യമായ ഗുണകരമായ കാര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനാണ് ഇവര്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന് സാരം. 
  ചിലര്‍ വീഴുമ്പോള്‍ കുടുംബം മുഴുവനും തളരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ കുടുംബത്തിന് താങ്ങാകുന്നത് ഇത്തരം സന്നദ്ധ പ്രവര്‍ത്തകരാണ്. കുടുംബത്തിന്റെ താളം തെറ്റുമ്പോള്‍ കുട്ടികളുടെ പഠന കാര്യങ്ങളുള്‍പ്പെടെയുള്ളവ അവതാളത്തിലാകുകയാണ്, അത്തരം സാഹചര്യങ്ങളിലും ആ കുടുംബത്തിന് പാലിയേറ്റീവ് കെയര്‍ താങ്ങായി നില്‍ക്കും. 
പരമാവധി രോഗം മാറ്റാന്‍ നോക്കുകയും മാനസികമായും സാമ്പത്തികമായുമുള്ള പിന്തുണ നല്‍കുന്നതിനും രോഗംമൂലം ജീവന്‍ നഷ്ടപ്പെടുന്ന അവസരത്തില്‍പ്പോലും നീതിപൂര്‍വമായ മരണം രോഗിക്ക് നല്‍കുന്നതിനും പാലിയേറ്റീവ് കെയര്‍ ശ്രദ്ധ ചെലുത്തുന്നു. സൗഖ്യത്തിനെ ഇല്ലാതാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി, പരിഹരിക്കാവുന്നതിനെ പരിഹരിച്ച് ആവുന്നത്ര സുഖകരമാക്കുകയും ഇനി രോഗി മരണപ്പെട്ടാലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരാശ്വാസമായി പാലിയേറ്റീവിന്റെ സാന്ത്വനം ഒപ്പം തന്നെയുണ്ടാകും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗിയോടൊപ്പം കുടുംബം മുഴുവന്‍ അത് അനുഭവിക്കുകയാണ്. കുടുംബത്തിന്റെയും കൂടെ 'ക്വാളിറ്റി ഓഫ് ലൈഫാണ്' പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. 
പാശ്ചാത്യ രാജ്യങ്ങളിലെ ചികിത്സാ രീതികളില്‍ പാലിയേറ്റീവ് കെയര്‍ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ ഭാരതത്തില്‍ ഒരു ശതമാനം മാത്രമേ ഇങ്ങനെ പിന്തുണ ലഭിക്കുന്നുള്ളു. കേരളത്തിലാണ് ഇത് ഏറ്റവും പ്രചാരത്തിലുള്ളത്. 
 വേദനസംഹാരികളായ മോര്‍ഫിനുകള്‍ സംഭരിക്കാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനമുള്ള 175 സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവരില്‍ ഒരംഗമാകാം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യമുള്ളവര്‍ക്ക് നാല് ദിവസത്തെ ക്ലാസുകള്‍ക്ക് വേണ്ടി മാത്രം സമയം ചിലവഴിച്ചാല്‍ മതിയാകും എന്നതാണ് പാലിയേറ്റീവിന്റെ പ്രത്യേകത.


 Pallium India
 Arumana Hospital Building, 
   Airport Road, Subash Nagar,
   Vallakadavu P.O
   Thiruvananthapuram – 695 008
   Kerala, India.

 Phone/Fax (office): +91 471 2468991, +91 9387296889
 Email: info@palliumindia.org 

 palliumindia.org



Share:

Tuesday, 14 February 2017

പരസ്യങ്ങള്‍ സംവദിക്കുന്നത്

രമ്യ മേനോന്‍

ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീകരണം ഉളവാക്കുന്ന രണ്ട് പ്രധാന വിഷയങ്ങളാണ് പരസ്യങ്ങളും കളിപ്പാട്ടങ്ങളും. ഇവ രണ്ടും അവയുടെ നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍ക്കൂടി പലപ്പോഴായി നമ്മോട് പരോക്ഷമായി ആവശ്യപ്പെടുന്നതും വര്‍ഗ്ഗീകരിക്കപ്പെടുക എന്നതാണ്. സമൂഹ മാധ്യമങ്ങളില്‍ നിരവധി തവണ ചര്‍ച്ചകള്‍ക്ക് വിധേയമായ ഭക്ഷണമാണ് കിന്റര്‍ ജോയ്, ലെയ്‌സ്, ഓറിയോ ബിസ്‌കറ്റ് എന്നിവ. സ്ത്രീ പുരുഷ വര്‍ഗീകരണം പരോക്ഷമായി കുട്ടികളില്‍ കുത്തിവയ്ക്കുന്നതിന് കിന്റര്‍ ജോയ് എന്ന മിഠായി തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം.  മധുരത്തിലുമുപരി അവ വാങ്ങുമ്പോള്‍ കിട്ടുന്ന കളിപ്പാട്ടങ്ങള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. 'ആണ്‍കുട്ടികള്‍ക്ക് റെയ്‌സിങ് കാറും പെണ്‍കുട്ടികള്‍ക്ക് ബാര്‍ബി ഡോള്‍സുമെന്നാണ്' ഇതിന്റെ പരസ്യ വാചകം തന്നെ. വളരെ ചെറുപ്പത്തിലേ കുട്ടികളെ തരംതിരിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഇത്തരം പരസ്യങ്ങള്‍ക്കും പങ്കുണ്ട്. ഏത് തരത്തിലുള്ള കളിപ്പാട്ടങ്ങളും എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാം. ഞാന്‍ പെണ്‍കുട്ടിയായതുകൊണ്ട് എനിക്ക് ബാര്‍ബി തന്നെ വേണമെന്ന് കുട്ടികള്‍ വാശിപിടിക്കാറില്ല. പിന്നെ മുതിര്‍ന്നവര്‍ എന്തിന് ഇങ്ങനെയൊരു തരം തിരിവ് കാണിക്കണം. 

അതുപോലതന്നെ മറ്റൊരു തരംതിരിവിന്റെ കൂടാരമാണ് 'ഹോര്‍ലിക്‌സ്' എന്ന ഹെല്‍ത്ത്് ഡ്രിങ്ക്. പാലിന്റെ മണം ഇഷ്ടമല്ലാത്തവര്‍ക്ക് പാല്‍ കുടിക്കുന്നതിനുള്ള ഉപായം എന്നനിലയ്ക്കാണ് ഹെല്‍ത്ത് ഡ്രിങ്കുകള്‍ വിപണിയിലെത്തിയത്.  എന്നാല്‍ ഇന്നിവ വില്‍ക്കുന്നത് തന്നെ പല പ്രായങ്ങളിലും, പല അവസ്ഥയിലുള്ള കുട്ടികള്‍ക്കും ആളുകള്‍ക്കുമൊക്കെയാണ്. പൊക്കം കൂടാനൊന്ന്, പഠിക്കാനൊന്ന്, തൂക്കം വര്‍ധിപ്പിക്കാന്‍ മറ്റൊന്ന് ഇങ്ങനെ പോകുന്നു തരം തിരിവുകള്‍. ഒരു വീട്ടില്‍ പല അടുക്കളപോലെ അമ്മയ്‌ക്കൊന്ന,് അച്ഛനൊന്ന്, മകള്‍ക്ക് മറ്റൊന്ന് ഇങ്ങനെയും ചില ഹോര്‍ലിക്‌സുകളും നിലവിലുണ്ട്. ഇത് കുറച്ച് കുട്ടികളിലെങ്കിലും അപകര്‍ഷതാ ബോധത്തിന്റെ വിത്തുകള്‍ പാകുന്നതിന് കാരണമാകുന്നുണ്ട്. പൊക്കക്കുറവ് ജനിതക പ്രത്യേകത കാരണമല്ലെന്നും അതുപോലും വിലകൊടുത്തു വാങ്ങാമെന്നുള്ള  മിഥ്യാബോധങ്ങള്‍ ഉളവാക്കാനിടയുണ്ട്. 
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങളിലാകട്ടെ തികച്ചും വൈരുധ്യമായിട്ടുള്ള കാര്യങ്ങള്‍ പോലും ചില പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുടിയുടെ ഉള്ളുകുറഞ്ഞാല്‍, ഒരു മുഖക്കുരു വന്നാല്‍, അല്‍പ്പം വെയില്‍ കൊണ്ടാല്‍, എല്ലാം സ്ത്രീകളുടെ ആത്മവിശ്വാസം അപ്പാടെ ചോര്‍ന്നുപോയി എന്നുപോലും തോന്നിപ്പോകും. പുതിയ പരസ്യങ്ങളില്‍ വരുത്തുന്ന 'ഭീകരമായ' ഇത്തരം പുതുമയാണ് പലപ്പോഴും പരിഭ്രാന്തിയിലാക്കുന്ന മറ്റൊരു കാര്യം. 'ഫെയര്‍ ആന്‍ഡ് ലൗലി' പുതിയത് ഉപയോഗിക്കുമ്പോള്‍ എക്‌സപയറി ഡേറ്റ് കഴിയാതിരിക്കുന്ന ഫെയര്‍ ആന്‍ഡ് ലൗലി എന്തുചെയ്യണമെന്നും അതുകൊണ്ട് ഇനി പ്രയോജനം ഉണ്ടാകുമോ എന്ന  ആശങ്കയും, ഇനി അത് തേച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നുള്ള ഭയവും ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ആശങ്കകള്‍ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കുമുണ്ട്. പല പ്രമുഖ ആശുപത്രികളിലും ഭ്രൂണം വില്‍ക്കുന്ന പ്രവണതയെ സൃഷ്ടിക്കുന്നതിനും ഒരു പരിധിവരെ കാരണമായിരിക്കുന്നത് ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളാണ്. ഭൂരിപക്ഷം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് ഭ്രൂണം ഉപയോഗിച്ചാണ്. കരാര്‍ അടിസ്ഥാനത്തില്‍ ഭ്രൂണവിപണി നടത്തുന്ന ആശുപത്രികള്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍പ്പോലുമുണ്ട്. നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്ന ഡോക്ടര്‍മാരാണ് ഇതിന് ഇടനില നില്‍ക്കുന്നത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഒത്താശ ഇതിനുണ്ട്. വ്യാജ അസുഖങ്ങളുടെ പേരിലാണ് ഈ കൊടുംപാതകം ആശുപത്രികള്‍ ചെയ്യുന്നത്. പണം വാങ്ങി കുഞ്ഞുജീവനെ ഇല്ലായ്മചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ഈ കമ്പനികളുടെ വസ്തുക്കളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. 
ഇങ്ങനെയൊക്കെയാണെങ്കിലും ഇവയുടെ ശരിയായ പ്രവര്‍ത്തനം വിലയിരുത്താന്‍ ഒരു ലാബ് പോലും തയ്യാറാകുന്നില്ല. ആരോഗ്യ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒത്തിരി കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന എതിനിക് ഹെല്‍ത് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കുന്ന പരിമിതമായ അറിവുകള്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, ഉപയോഗിച്ചിരിക്കുന്ന മായം എന്നിവയെക്കുറിച്ച് പറയുന്നത്. 

പരസ്യങ്ങള്‍ വിപണനത്തിന് ഏറെ സഹായിക്കുന്നവയാണെങ്കിലും നിരന്തരമായുള്ള ശ്രദ്ധക്ഷണിക്കല്‍ കുട്ടികളില്‍ പുതുശീലം ഉടലെടുക്കാന്‍ കാരണമാകുന്നുവെന്നതിന് ഉദാഹരണമാണ് 'ലെയ്‌സ്'വിഭാഗത്തിലുള്ള ലഘുഭക്ഷണങ്ങള്‍. കൊച്ചുകുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ട ഈ പായ്ക്കറ്റുകള്‍ കൂമ്പാരമായി വാങ്ങുന്ന അച്ഛനമ്മമാരെ ഇടയ്ക്ക് കാണാം. ഭക്ഷണത്തിന്റെ രുചിയില്‍പ്പെട്ടുപോകുന്ന കുട്ടികളുടെ വാശിക്കൊത്ത് ഓരോന്ന് ചെയ്യേണ്ടി വരികയാണ് പല മാതാപിതാക്കള്‍ക്കും. 

എന്നാല്‍ വര്‍ഗ്ഗീകരണവും വഞ്ചനയും ഒഴിവാക്കിയുള്ള പല പരസ്യങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഒത്തിരി നന്മകള്‍ പറയാനില്ലെങ്കിലും വിഷചിന്തകള്‍ കഴിവതും ഒഴിവാക്കിയുള്ള, പഴയ കാല പരസ്യങ്ങളാണ് അതിന് ഉദാഹരണം. വിപണയില്‍ പുതിയ ഉത്പന്നത്തെ അവതരിപ്പിക്കുമ്പോള്‍, അത് വാങ്ങി ഉപയോഗിക്കാന്‍ തോന്നിപ്പിക്കുക എന്നതാണ് പരസ്യങ്ങളുടെ ലക്ഷ്യം. അടിമപ്പെടാതിരിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി. 
Share:

Monday, 13 February 2017

അഭയാര്‍ഥി പെണ്‍കുട്ടികള്‍ക്ക് നഷ്ടമാകുന്നത്

ഹൃദ്യ മേനോന്‍ എം കെ


സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്നും കഴിഞ്ഞ വര്‍ഷം മെയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പതിനാറുകാരിയായ നൂര്‍ വീടുവിട്ടിറങ്ങിയപ്പോള്‍ അന്നവള്‍ക്ക് വിലപിടിച്ച നിരവധി കാര്യങ്ങള്‍ നഷ്ടമായിരുന്നു. അവളുടെ സ്വന്തം വീട്, പ്രിയ കൂട്ടുകാര്‍, പിന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും. 
ഇന്ന് ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പില്‍ സുഖകരമല്ലെങ്കിലും സമാധാനപരമായ പുതുജീവിതം ആരംഭിച്ച നൂര്‍ ലോകത്താകെയുള്ള 8.7 ദശലക്ഷം അഭയാര്‍ഥി പെണ്‍കുട്ടികളിലൊരാളാണ്. ഇത്തരത്തില്‍ അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായ പെണ്‍കുട്ടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് വിദ്യാഭ്യാസം തുടരാന്‍ അവസരം ലഭിച്ചിട്ടുള്ളതെന്ന് വിമന്‍സ് റെഫ്യൂജി കമ്മിഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്. 6.1 ദശലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ അവസരം ലഭിച്ചിട്ടില്ല. ഭാഗ്യവശാല്‍ നൂര്‍ ഇക്കൂട്ടത്തില്‍ പെട്ടിട്ടില്ല. 
എന്നുവച്ച് ഇവള്‍ ഭാഗ്യവതിയാണെന്ന് പറയാനാകില്ല. ഇവിടെയും പരിമിതികള്‍ ഈ പെണ്‍കുട്ടികളെ കാത്തിരിക്കുന്നുണ്ട്. 
ജോര്‍ദാനിലെ കുട്ടികള്‍ക്കൊപ്പം ഈ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവകാശമില്ല. പിന്നെ ആകെയുള്ള പോംവഴി സ്‌കൂളുകളില്‍ നിന്നും ജോര്‍ദാനീസ് കുട്ടികള്‍ പിരിഞ്ഞുപോകുന്ന സമയത്ത് സ്‌കൂളില്‍ പ്രവേശിക്കാം എന്നതാണ്. അടുത്ത പ്രതിസന്ധി പഠിപ്പിക്കാനുള്ള അധ്യാപകരുടെ സാന്നിധ്യമാണ്. സ്‌കൂളിലെ അധ്യാപകര്‍ക്ക് സമയമുണ്ടെങ്കില്‍ മാത്രം ഈ അഭയാര്‍ഥികുട്ടികള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കും. 
ഇത്തരത്തില്‍ വിരലിലെണ്ണാവുന്ന അധ്യാപകരെ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ വീണ്ടും എത്തുന്നു അടുത്ത പ്രശ്‌നം. വിദ്യാര്‍ഥികള്‍ വിവിധ പ്രായത്തിലുള്ളവരാണ്. അതിനാല്‍ തന്നെ പഠിക്കാനും മനസിലാക്കാനും ഉള്ള ഇവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്.
 വിരലിലെണ്ണാവുന്ന അധ്യാപകര്‍ വെച്ചുനീട്ടുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ഇവരില്‍ എത്രപേര്‍ എത്ര മാത്രം അറിവ് നേടിയെടുക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ഇതിനിടെ നൂറിന്റെ കുടുംബത്തിന് യുഎസിലേക്ക് കുടിയേറാന്‍ അവസരം ലഭിച്ചതോടെ പ്രതിസന്ധി ഇരട്ടിയായി. ന്യൂജേഴ്‌സിയിലെത്തിയ നൂറിന്റെ മുന്നില്‍ ഇത്തവണ വന്‍മതില്‍ സൃഷ്ടിച്ചത് 'ഇംഗ്ലീഷ് ഭാഷയാണ്'. 
ഇവിടെ നൂര്‍ എന്ന പെണ്‍കുട്ടി സിറിയന്‍ അഭയാര്‍ഥികളുടെ മാത്രമല്ല ലോകത്തെ എല്ലാ അഭയാര്‍ഥികളുടെയും പ്രതീകമാണ്. കുട്ടികള്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടമാകുമ്പോള്‍ അതിനോടൊപ്പം വിലപ്പെട്ട പലതും നഷ്ടമാകുന്നു. ഭാവിയിലേക്കുള്ള അവരുടെ ചുവടുവയ്പ്പിന് വിലങ്ങുതടിയാകുന്ന ഈ അവസ്ഥയ്ക്ക് ഇപ്പോഴും അറുതിയില്ല.
Share:

സോളാര്‍ കുടചൂടി അംബര്‍ പള്ളി

അനുകൃഷ്ണ എസ്സ്.

ലക്‌നൗവിലെ അംബര്‍ പള്ളി ഏവരുടെയും ശ്രദ്ധ ആദ്യമായി പിടിച്ചുപറ്റിയത് കൃത്യം രണ്ട് പതിറ്റാണ്ട് മുന്‍പാണ്. 1997-ല്‍ സ്ത്രീകള്‍ക്കായി തുടങ്ങിയ ആദ്യ മുസ്‌ലിം പള്ളി എന്ന നിലയിലാണ് അന്ന് അംബര്‍ പള്ളി ജനശ്രദ്ധ നേടിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ഈ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടേതിന് തുല്യമായ അവകാശങ്ങളാണുള്ളത്. സ്ത്രീകള്‍ക്ക് പള്ളിക്കകത്തേക്കുള്ള പ്രവേശനം നിഷേധിക്കുന്ന മറ്റ് പള്ളികളില്‍ നിന്നും അംബര്‍ പള്ളിയെ വ്യത്യസ്തമാക്കിയ ഘടകം ഇതായിരുന്നു. ഇന്ന് വീണ്ടും മാതൃകാപരമായ നടപടിയിലൂടെ അംബര്‍ പള്ളി വീണ്ടും ജനമധ്യത്തിലെ ചര്‍ച്ചാ വിഷയമാകുകയാണ്. 

സുസ്ഥിര ഊര്‍ജ്ജത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ഇപ്പോള്‍ അംബര്‍ പള്ളി സോളാര്‍ പാനലുകളുടെ കുടപിടിച്ചിരിക്കുകയാണ്. അംബര്‍ പള്ളിയുടെ സ്ഥാപകയും വിമന്‍സ് ലോ ബോര്‍ഡ് പ്രസിഡന്റുമായ ഷയിസ്ത അംബറാണ് ഈ ഉറച്ച തീരുമാനമെടുത്തത്. ''ലക്‌നൗ നഗരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വായുമലിനീകരണത്തിന്റെ പിടിയിലാണ്. ഇതിന് നമ്മളോരോരുത്തരും ഉത്തരവാദികളാണ്. അംബര്‍ പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സോളാര്‍ ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതോടെ പ്രദേശത്തെ കാര്‍ബണ്‍ ഫുട്പ്രിന്റില്‍ (വ്യക്തിയോ, വസ്തുവോ, സംഘമോ, സംഭവമോ കാരണമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ പുറപ്പെടുവിക്കുന്ന മൊത്തം ഹരിതഗൃഹവാതകത്തിന്റെ അളവ്) പള്ളിയുടെ പങ്ക് ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.'' - ഷയിസ്ത പറഞ്ഞു. നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് മുന്നിലും ഇതോടെ അംബര്‍ പള്ളി മാതൃകയായി. 
കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോഴുണ്ടാകുന്ന വായുമലിനീകരണം സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യൂതി ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്നില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ശുദ്ധ വായു ശ്വസിക്കുവാന്‍ അവകാശമുണ്ടെന്നും ലക്‌നൗവിലെ പവര്‍ കട്ടിന് ഇത് പരിഹാരം കാണുമെന്നും ഷയിസ്ത കൂട്ടിച്ചേര്‍ത്തു. 

Share:

Sunday, 12 February 2017

നമ്മെ സംരക്ഷിക്കുന്നവര്‍ക്ക് സുരക്ഷയുണ്ടോ?

രമ്യ മേനോന്‍

0471-2338100.... വനിതാ ഹെല്‍പ് ലൈന്‍ നമ്പറാണ്. ഏത് പാതിരാത്രിയിലും ഒരു അതിക്രമത്തില്‍പ്പെട്ടാല്‍ ആരും നിര്‍ദ്ദേശിക്കുന്ന നമ്പര്‍.  ഇത് എടുക്കുന്ന അങ്ങേ തലയ്ക്കലുള്ളവരുടെ അവസ്ഥ ആ സമയം ഏത് രീതിയിലായിരിക്കും എന്ന് അന്വേഷിച്ചിട്ടുണ്ടോ? എന്നാല്‍ അവിടത്തെ സ്ഥിതിയും മോശമല്ല. ഉദ്യോഗതലത്തിലിരിക്കുന്ന സ്ത്രീകള്‍ ഇനി ഏത് പദവിയിലാണെങ്കിലും അവര്‍ പുരുഷമേധാവിത്വത്തിന് ഒരു തവണയെങ്കിലും ഇരകളായിട്ടുള്ളവരാണ്. മേരി കോമിനെപ്പോലെ ഏത് ഉന്നത പുരസ്‌കാരങ്ങളില്‍ ചുംബിച്ചവരും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കിരയായിട്ടുള്ളതാണെന്ന് ഒരിക്കലെങ്കിലും വെളിപ്പെടുത്തിയിട്ടുമുള്ളതുമാണ്. ഇന്ത്യയ്ക്കകത്ത് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പരാതികള്‍ അറിയിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ സംവിധാനം പോലുമില്ല എന്നുള്ളത് നാം മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. കൂടാതെ അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഏതെങ്കിലും ഒരു വിഭാഗം പൊലീസിന് മാത്രമല്ല. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. സ്ത്രീ സമരങ്ങള്‍ ഏറെ ആഘോഷിക്കപ്പെടുന്ന കേരളത്തിന്റെ തലസ്ഥാനത്ത് പോലും ഒരു വിഭാഗം സ്ത്രീകള്‍ ഒരു സുരക്ഷയുമില്ലാതെ ജോലിചെയ്യുകയാണ്.

കാക്കി യൂണിഫോമിന്റെ മാത്രം ബലത്തില്‍ മറ്റ് അസൗകര്യങ്ങള്‍ക്ക് നടുവിലും ജോലിയോട് കൃത്യനിഷ്ഠയോടെ പെരുമാറുന്ന വനിതാ പൊലീസുകാരാണ് മേല്‍പ്പറഞ്ഞ അവഗണ നേരിടുന്ന ഒരു വിഭാഗം സ്ത്രീകള്‍. ഇവര്‍ക്ക് സമരങ്ങളില്ല. എന്നാല്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാകില്ല. ചോദിച്ചവര്‍ക്ക് ലഭിച്ചതാകട്ടെ ശിക്ഷകളും. 

1973 ഒക്ടോബര്‍ 27ന് കോഴിക്കോട്ടാണ് രാജ്യത്തെ ആദ്യ വനിതാ സ്റ്റേഷന്‍ നിലവില്‍ വന്നത്. രാജ്യത്ത് ആദ്യമായി ഒരു പ്രധാനമന്ത്രി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് വന്നതും കേരളത്തിലാണ്. ഇന്ത്യയുടെ ഉരുക്ക് വനിതയും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയാണ് ഈ വനിതാ പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.  നാല്‍പ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വനിതാ പൊലീസ് സ്റ്റേഷന്റെ അവസ്ഥകള്‍ക്ക് ഇനിയും മാറ്റം വന്നിട്ടില്ല. തുടക്കത്തിലേ ഉള്ള ചില തുറിച്ച് നോട്ടങ്ങളും അസഭ്യം പറച്ചിലും കുറഞ്ഞെന്നതൊഴിച്ചാല്‍ സ്ത്രീകള്‍ക്ക് മേലുള്ള മേധാവിത്വം ഇനിയും തുടരുകയാണെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥകള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. അഞ്ഞൂറിലേറെ വനിതാ പൊലീസ് സ്റ്റേഷനുകള്‍ രാജ്യത്ത് ഇന്ന് നിലവിലുണ്ട്. എന്നാല്‍ ആരംഭകാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിമാനപൂര്‍വം പറഞ്ഞിരുന്ന പ്രൗഢികള്‍ക്കൊന്നും ഇന്നവിടെ സ്ഥാനമില്ല. 

ഡ്യൂട്ടി മുതല്‍ തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരെയുള്ള അവഗണന. വനിതാ പൊലീസ് സ്റ്റേഷനില്‍ ഇന്നും പൊലീസുകാര്‍ കുറവാണ്. കുറ്റകൃത്യം ചെയ്ത പ്രതികളെയും കൊണ്ട് കേരളത്തിലെമ്പാടും നടക്കുന്നത് ഒരു പൊലീസ് സ്റ്റേഷനിലെ മാത്രം ഉദ്യോഗസ്ഥരല്ല. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ പ്രതികളെയും കൊണ്ട് പോകാന്‍ നിയോഗിക്കുന്നത്. 

വര്‍ഷങ്ങളായി പൊലീസ് ജോലിയില്‍ തുടരുന്നവര്‍ക്കൊഴികെയുള്ളവര്‍ക്ക് അവകാശങ്ങളും നിഷേധിക്കപ്പെടുകയാണിന്ന്. സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ളവര്‍ക്കുപോലും തന്റെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനുമാകുന്നില്ല. ഒഴിവനുസരിച്ച് പുരുഷന്മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന് ശേഷമാണ് വനിതാ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതുപോലും. 
ഔദ്യോഗിക തലത്തില്‍ മാത്രമല്ല, ആനുകൂല്യങ്ങളിലും വനിതാ പൊലീസുകാര്‍ തഴയപ്പെടുകയാണ്. ചോദിക്കാനും പറയാനും ആളില്ല എന്ന ഒരു മൊഴി പോലും ഇവര്‍ക്കിടയില്‍ ഇന്നുണ്ട്. പൊലീസ് സൊസൈറ്റിയില്‍ നിന്നു നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനെത്തുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം പന്തിയിലാണ് ഇവിടെ ഊണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടയിലാണ് വന്നതെങ്കിലും അവര്‍ക്ക് സമയത്തിന് സാധനങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറില്ല. പലപ്പോഴും ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാര്‍ക്ക് പിന്നില്‍ ക്യൂ നിന്ന ശേഷമാണ് ഇവര്‍ക്ക് സാധനങ്ങള്‍ നല്‍കുക. ഉദ്യോഗകയറ്റത്തിന്റെ പേരില്‍ പരാതി നല്‍കാനെത്തിയ ഒരു ഉദ്യോഗസ്ഥയെ നട്ടം തിരിച്ച സംഭവങ്ങളുമുണ്ട്. അസംബ്ലി സമയങ്ങളില്‍ ഒരു സ്റ്റേഷനില്‍ നാല്‍പ്പതിലധികം വനിതാ ഉദ്യോഗസ്ഥരാണ് എത്തുക. ഇവര്‍ക്കെല്ലാം കൂടി ആകെ ഒരു ശുചിമുറി, ഒരു വിശ്രമ സ്ഥലം ഇങ്ങനെയൊക്കെയുള്ള 'ആര്‍ഭാട' സൗകര്യങ്ങളാണ് ഒദ്യോഗിക തലത്തില്‍ മേലധികാരികള്‍ ഒരുക്കിയിട്ടുള്ളത്. ഒരു പ്രതിയും കൂടി വന്നാല്‍ ഇവിടത്തെ അവസ്ഥ എന്തായിരിക്കും. മെയിന്‍ ഡ്യൂട്ടിയ്ക്ക് തന്നെ ആളുകുറവാണ് പല സ്റ്റേഷനുകളിലും. എന്നാല്‍ കുറവിനനുസരിച്ച് ആരെയും നിയമിക്കുകയുമില്ല. 
 ഇടയ്ക്കിടെ നടത്തുന്ന കണ്‍വന്‍ഷന്‍ ഒഴികെ വനിതാ ഉദ്യോഗസ്ഥരുടെ അവസ്ഥ അന്വേഷിക്കാന്‍ പോലും ആരുമില്ല. ആവശ്യത്തിന് അവധിപോലും നല്‍കാതെ, വനിതാ നിയമപാലകര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സുരക്ഷാ വലയങ്ങളുടെ പിന്നാമ്പുറത്ത് ശ്വാസം മുട്ടുകയാണ്. 

Share:

Tuesday, 7 February 2017

ബോധവല്‍ക്കരണ ക്ലാസുകള്‍ അപമാനമോ?




രമ്യ മേനോന്‍

      ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സൗജന്യമായി ലഭിക്കുന്ന ഒന്നാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ വിദ്യാഭ്യാസം മുതല്‍ ദാമ്പത്യം വരെയുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ഇന്ന് നമുക്കുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഇത്തരം പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്. പോകുന്നതാകട്ടെ വിദ്യാഭ്യാസ ഉന്നമനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കോ മതപരമായ ക്ലാസുകളില്‍പ്പോലും നിര്‍ബന്ധിതമായോ ആണ്. ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ളവര്‍ ശുചിത്വം, വിദ്യാഭ്യാസം ആരോഗ്യം എന്നിവയില്‍ ബോധവല്‍ക്കരണക്ലാസുകള്‍ മാസം തോറും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നുള്ള ഗുണം എല്ലാവര്‍ക്കും ലഭിക്കുന്നതിന് ക്ലാസുകളില്‍ പോയേ മതിയാകൂ. 
ഈ അടുത്തകാലത്തായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ നാം ചില കാര്യങ്ങളില്‍ കാണിക്കുന്ന അലംഭാവത്തിന്റെ തോത് മനസ്സിലാക്കാം. ചവര്‍ കൂമ്പാരങ്ങള്‍ നാട്ടുകാരെ വിഷമത്തിലാഴ്ത്തുന്നു, കുടിവെള്ളം കിട്ടാക്കനി എന്നിങ്ങനെയുള്ള പരാതികള്‍ ഭീമാകാരമായ അക്ഷരങ്ങളില്‍ വരുന്നത് നാം കാണാറുണ്ട്. എത്രയോ പരസ്യങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്ന് പോയിട്ടും അത് എന്താണെന്നോ, എങ്ങനെയാണെന്നോ നോക്കാന്‍ പോലും നാം കൂട്ടാക്കിയിട്ടില്ല. പരിസര ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നമുക്കാവശ്യമായ സഹായം നല്‍കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും എത്രയോ ക്ലാസുകളും നമുക്ക് മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്. എന്നാല്‍ ഈ വക കാര്യങ്ങളില്‍ കൃത്യമായ ഒരു പദ്ധതി ഉണ്ടാക്കാതെയാണ് നാം പലപ്പോഴും ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിക്കുന്നത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനെസംബന്ധിച്ചുള്ള പദ്ധതികള്‍ നിരവധി പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടും ആളുകള്‍ മുമ്പേ നടന്ന പാതകളില്‍ നിന്ന് തെല്ല് വ്യതിചലിക്കാന്‍ കൂട്ടാക്കിയിട്ടില്ല. അങ്ങനെയുള്ള പദ്ധതികളെക്കുറിച്ചറിയാനും കൂടി വേണ്ടിയും ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഞാന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഈ നാട് നന്നാകില്ല എന്ന് ഓരോരുത്തരും വിചാരിക്കുന്നതുകൊണ്ടാണ് ഈ വക ക്ലാസുകള്‍ നാം ഒഴിവാക്കുന്നത്. 
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമാവശ്യമായ ആരോഗ്യ പരിപാലന പദ്ധതികളും മറ്റ് ആരോഗ്യപരമായ കാര്യങ്ങളും മനസ്സിലാക്കുന്നതിനും വേണ്ടിയുമുള്ള ഇത്തരം ക്ലാസുകളെ പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കായി മാത്രമുള്ള പഠനക്ലാസുകളായി നിലവാരം കുറച്ച് കാണുകയാണ് പലരും ചെയ്യുന്നത്. നമുക്കെല്ലാം അറിയാം എന്ന ഒരു ഭാവത്തില്‍ നിന്നാണ് പലരും ഇങ്ങനെയുള്ള ക്ലാസുകളെ തള്ളുന്നത്. അടിസ്ഥാനപരമായി മാറ്റം വരാത്ത കാര്യങ്ങളൊഴികെയുള്ള വയില്‍ പുതിയ പദ്ധതികള്‍ എങ്ങനെ സാധ്യമാക്കാം എന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ഇവയെല്ലാം ബോധവല്‍ക്കരണ ക്ലാസുകളിലെ അധ്യാപകര്‍ നമുക്ക് പറഞ്ഞ് തരാന്‍ സന്നദ്ധരാണ്. 
ബോധവല്‍ക്കരണക്ലാസുകള്‍ എന്ന ആശയം രൂപംകൊണ്ടത് തന്നെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പരിസ്ഥിതിയെ എങ്ങനെ ശ്രദ്ധിക്കണം, ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ പണ്ടുകാലത്തും സംഘടിപ്പിച്ചിരുന്നു. സുന്‍ സീ എന്നയാളാണ് ഇതാദ്യം നടപ്പിലാക്കിയ വ്യക്തി. ആര്‍ട്ട് ഓഫ് വാര്‍ എന്ന ലേഖനത്തിലൂടെ ബിസി 500-ാം ആണ്ടില്‍ ഇതിനെക്കുറിച്ചുള്ള ലേഖനം അദ്ദേഹം എഴുതിയിരുന്നു.
ആണ്‍പെണ്‍ വ്യത്യാസമില്ലാതെയുള്ള ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നത് അവര്‍ക്കിടയിലുള്ള പല മിഥ്യാ ധാരണകളെയും ഒഴിവാക്കാന്‍ സഹായിക്കും. പെണ്‍കുട്ടികള്‍ക്കായുള്ള ഇത്തരം ക്ലാസുകളാകട്ടെ പല അവസരങ്ങളിലും എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണമെന്ന് വരെയുള്ള കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ശരിയായ അവബോധം നല്‍കാറുമുണ്ട്. 
എന്നാല്‍ ബോധവല്‍ക്കരണ ക്ലാസുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു വൈരുധ്യമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളെയും കുറിച്ചുള്ള ക്ലാസുകള്‍ ഇന്നും പലയിടങ്ങളിലും നല്‍കിപ്പോരുന്നത് പെണ്‍സമൂഹത്തിനാണ്. ഈ വിഷയങ്ങളില്‍ ആണ്‍കുട്ടികളെ കൃത്യമായി ബോധവാന്മാരാക്കേണ്ടതുണ്ട് എന്നതാണ് വൈദ്യ സമൂഹം ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ അറിവ് പകരേണ്ടത് വളര്‍ന്ന് കഴിഞ്ഞിട്ടില്ല, വളരുന്ന വേളയിലാണ്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ വേഗം പച്ചപിടിക്കുന്ന ഇക്കാലത്ത് സ്വയം കിട്ടുന്ന അറിവുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് ഏത് തരത്തിലാണെന്ന് പറയാനാകില്ല. അച്ഛനും അമ്മയ്ക്കും ഒരു പരിധിവിട്ട് പറയാനാകാത്ത കാര്യങ്ങളില്‍ സംശയദൂരീകരണത്തിന് ഉതകുന്നത് സുഹൃത്തുക്കള്‍തന്നെ. എന്നാല്‍ അവരുടെ കൂടെയുള്ളത് ഏത് തരത്തിലുള്ള സുഹൃത്തുക്കളാണെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാനാകില്ല. 
അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാണക്കേടും വിഷമവും കണക്കാക്കാതെ ചിട്ടയായ ഒരു സാമൂഹ്യ ശീലം ഇനിയും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാനസികമായും ശാരീരികമായും നമ്മെ തരംതാഴ്ത്താനല്ല, മറിച്ച് സമകാലിക വിഷയങ്ങളിലുള്ള പുതിയ ചേര്‍ക്കലുകള്‍, അവ നാം വിട്ടുപോകാതിരിക്കാനും ഓര്‍മ്മിപ്പിക്കാനും കൂടിയാണ്.

Share:

Saturday, 4 February 2017

കാരാഗൃഹത്തിലേക്കൊരു കണ്ണ്


അനുകൃഷ്ണ എസ്

അടച്ചുറപ്പില്ലാത്ത ചുമരുകള്‍ക്കുള്ളില്‍ വാതിലുകള്‍ തള്ളിപ്പിടിച്ച് കിടന്നുറങ്ങാനാകാതെ പകലുകളെ കാത്തുകഴിയുന്ന നിരവധി അമ്മമാരും പെങ്ങന്മാരുമുണ്ട്. നമ്മളോടൊപ്പം..നമുക്കിടയില്‍.. നമുക്കരികില്‍ തന്നെ.. അടച്ചുപിടിച്ച വാതിലുകള്‍ക്കുള്ളില്‍ സുരക്ഷിതത്വം കാത്തിരിക്കുന്ന അവളെ അവിടെയും തോല്‍പ്പിച്ചു. സ്വന്തം രക്തവും ബന്ധുത്തവും കൂടി... സമൂഹവും സുരക്ഷിതത്വം നല്‍കേണ്ട വീട്ടുകാരും ചേര്‍ന്ന് വില്‍പ്പനച്ചരക്കുകളാക്കി മാറ്റുകയാണോ നമ്മുടെ പെണ്‍കുട്ടികളെ. എന്തുപറ്റി നമ്മുടെ കുടുംബബന്ധങ്ങള്‍ക്ക്? എവിടെയാണ് അതിന്റെ ഭദ്രത നഷ്ടപ്പെട്ടത്? മനസാക്ഷി മരവിപ്പിക്കുന്ന വര്‍ത്തമാന കാലമാണോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണോ നമ്മെ ഇത്തരക്കാരാക്കിമാറ്റിയത്?

അതിന്റെ അനന്തര ഫലമെന്നോണം ഭൂജാതമായ ഒരു സംവിധാനമാണ് നിര്‍ഭയ ഹോമുകള്‍. ഒന്നുറങ്ങാനാകാതെ നാളുകള്‍ കഴിച്ചുകൂട്ടിയ, ഇരകളാകാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍ വറ്റിയ കണ്ണീരും നിലച്ച പ്രതീക്ഷകളുമായി വന്നു ചേരുന്നിടം. അത്തരമൊരു ഇടത്തെക്കുറിച്ച് നാം ചിന്തിക്കുന്നതിലുമപ്പുറം ഏറെയുണ്ട്, പഠിക്കാനും മനസ്സിലാക്കാനും. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളെ പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ നയത്തെ അടിസ്ഥാനമാക്കി കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് നിര്‍ഭയ ഹോമുകള്‍. പഠിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും അവളെ പ്രാപ്തയാക്കാനും സംരക്ഷണം നല്‍കാനും വേണ്ടിയാണ് ഇത് രൂപീകരിച്ചത്. എന്നാല്‍ ഇന്നുവരെ അതിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് മൊത്തം 11 നിര്‍ഭയാ ഹോമുകളാണ്. അതില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് സമഖ്യയുടെ കീഴിലുള്ള ഹോമുകളെങ്കില്‍ കോഴിക്കോടും എറണാകുളത്തും തൃശൂരും ഈ ഹോമുകള്‍ നടത്തുന്നത് സന്നദ്ധ സംഘടനകളാണ്. കേരളത്തില്‍ അഞ്ചു ജില്ലകളില്‍ (കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ) നിര്‍ഭയ ഹോമുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമില്ല. വിവിധ പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട് 400 പെണ്‍കുട്ടികകളാണ് ഇവിടെ കഴിയുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിര്‍ഭയ ഹോമുകളില്ലെന്നതു കാരണം പല ഹോമുകളും പ്രവര്‍ത്തിക്കുന്നത് അവയ്ക്ക് ഉള്‍ക്കൊള്ളാനാകുന്നതിലും ഇരട്ടി അംഗങ്ങളുമായാണ്. ഇരയാക്കപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി മാറാന്‍ ഇത് ഇടയാക്കുന്നു.  35 പേരെ മാത്രം താമസിപ്പിക്കാനാകുന്ന തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ നിര്‍ഭയ ഹോമില്‍ നിലവില്‍ 72 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നു പറയുമ്പോള്‍ തൊഴുത്തില്‍ നിര്‍ത്തിയിരിക്കുന്ന കാലികളോടു കാട്ടുന്ന അനുകമ്പപോലും ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നു തന്നെ പറയേണ്ടി വരും.  ഇവിടത്തെ അന്തേവാസികള്‍ക്കായി  സര്‍ക്കാര്‍ പ്രതിമാസം വാഗ്ദാനം ചെയ്യുന്ന തുക കൃത്യമായി ഒരിക്കല്‍പോലും നടത്തിപ്പുകാര്‍ക്ക് എത്താറില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു മാസക്കാലമായി സംസ്ഥാനത്തെ ഈ അഭയകേന്ദ്രങ്ങള്‍ക്ക് ഒരാള്‍ക്ക് 2000 രൂപ കണക്കില്‍ ലഭിക്കേണ്ടുന്ന തുക പോലും ഇനിയും ലഭിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. താങ്ങുന്നതിലേറെ പീഡനം ഏറ്റുവാങ്ങിക്കഴിഞ്ഞ സാധുക്കളോട് വീണ്ടും കാട്ടുന്നത് അവഗണനമാത്രമാണ്. ചിന്തിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നതിനപ്പുറമാണ് ഇവിടത്തെ അന്തേവാസികളുടെ പ്രശ്‌നങ്ങള്‍. സ്വന്തം വീട്ടിലേക്ക് മടങ്ങിച്ചെല്ലാന്‍ കഴിയാത്തവരാണ് ഇവരില്‍ അധികവും. ഇവരെ മറ്റെന്തിനേക്കാളും ശ്രദ്ധാപൂര്‍വ്വം പരിചരിക്കേണ്ടതാണെന്ന തിരിച്ചറിവ് ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്നെ മതിയായ കിടക്കകളോ കട്ടിലുകളോ കിടക്ക വിരികളോ അംഗങ്ങള്‍ക്കായുള്ള വസ്ത്രങ്ങളോ ഇല്ലാത്ത അവസ്ഥയിലാണ് മിക്ക ഹോമുകളും. എന്നാല്‍ വരവു ചെലവു കണക്കുകള്‍ കൃത്യസമയത്ത് ലഭിക്കാതിരുന്നതു മൂലമാണ് ഫണ്ട് റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാക്കുന്നതെന്നാണ് നിര്‍ഭയ സെല്‍ ഡയറക്ടറായ മിനി നായര്‍ നല്‍കുന്ന വിശദീകരണം. 

ഈ അന്തേവാസികളുടെ ദൈനംദിന ഭക്ഷണത്തിനും അനുബന്ധ ചെലവുകള്‍ക്കും പ്രതിമാസം 2000 രൂപയാണ് നല്‍കുന്നത.്  ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് അറിയാത്തവരല്ല ആരും. എന്നിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. 2013-14ല്‍ നിര്‍ഭയ പദ്ധതിയ്ക്കായുള്ള ഫണ്ട് ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1000 കോടി രൂപ വീതമാണ് മാറ്റിവെച്ചത്. ഓരോ വര്‍ഷവും 1000 കോടി രൂപ വീതം പദ്ധതിയ്ക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും ഈ തുകയൊന്നും കൃത്യമായി ചെലവഴിക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. ഇതുവരേയ്ക്കും 3000 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ പദ്ധതി ആസൂത്രണമില്ലാത്തതിനാല്‍ ഇവ സംസ്ഥാനങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള അതാത് സമിതികള്‍ക്ക് ശരിയായ വിധത്തില്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തിനുമാവുന്നില്ല. ഏകജാലക െ്രെകസിസ് മാനേജ്‌മെന്റ് സംവിധാനത്തിനായും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായും പൊലീസിനു കീഴില്‍ വിവിധ അന്വേഷണ യൂണിറ്റുകള്‍ ഉണ്ടാക്കുന്നതിനുമൊക്കെയായി ഈ വര്‍ഷം അനുവദിക്കപ്പെട്ട 600 കോടി രൂപയുടെ അവസ്ഥയും ഇതു തന്നെയാണ്.

നിര്‍ഭയയിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ സാധാരണക്കാരെപ്പോലെ ചിന്തിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നുമില്ല. വളരെ ചെറിയ പ്രായംമുതല്‍ക്കേ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്ന ഇവര്‍ മാനസികമായി ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കടിമകളായിട്ടുണ്ടാകും. അടിസ്ഥാന പരമായി ഇവര്‍ക്കുവേണ്ട ബോധവല്‍ക്കരണക്ലാസുകളും കൗണ്‍സിലിങ്ങുംപോലും നല്‍കാന്‍ നിര്‍ഭയ ഹോമുകളില്‍ കഴിയുന്നില്ല. ഇത് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുന്നു. നിര്‍ഭയ ഹോമുകളില്‍ പ്രവര്‍ത്തിക്കേണ്ടുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം കേവലം 5000 രൂപയാണ്. ഈ തുകയ്ക്ക് ഏത് സൈക്കോളജിസ്റ്റാണ് അവിടെ തൊഴിലെടുക്കാന്‍ സന്നദ്ധയാകുക? അന്തേവാസികള്‍ക്കായി നല്‍കുന്ന 2000 രൂപ കൊണ്ട് ഒന്നും തന്നെ സാധ്യമല്ലെന്ന്  ഭരണാധികാരികളെ എങ്ങനെയാണ്  അവര്‍ ബോധ്യപ്പെടുത്തുക? ഇവര്‍ക്ക് ഇത്രയൊക്കെ മതിയെന്ന് ഭരണാധികാരികള്‍ നിശ്ചയിച്ചു കഴിഞ്ഞോ? ഇരകള്‍ക്കുനേരെയുള്ള  മനോഭാവംകൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. ചെയ്യാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നിവരെ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതിരിക്കുകയും വീട്ടിലേക്ക് ചെല്ലാന്‍ കഴിയാത്ത അവസ്ഥയുമായതിനാല്‍ നാളെയെന്ത് എന്നുള്ളത് ഇവരുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നംതന്നെയാണ്. നിറക്കൂട്ടുകള്‍ നല്‍കി മനോഹരമാക്കേണ്ട ബാല്യങ്ങളെ കരിതേയ്ച്ച് വൃത്തികേടാക്കിയതിനു പിന്നിലെ ചേതനയെന്താണ്? 
നിര്‍ഭയയില്‍ ഇനിയെന്ത് എന്നത് ചോദ്യത്തിന് അഴിച്ചു പണിയല്ലാതെ ഒരു ഉത്തരമില്ല. സാമൂഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും പൊലീസും പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും തൊഴില്‍ വകുപ്പുമെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട മേഖലയാണിത്. ഇവിടെ കഴിയുന്ന 400 സ്ത്രീകളില്‍ 75 ശതമാനം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്ന കാര്യം ആ വകുപ്പ് ഗൗരവമായി തന്നെയെടുക്കേണ്ടതാണ്. പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗവും സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും പീഡനത്തിന് ഇരയായവരായതിനാല്‍ ഇവര്‍ക്ക് ആ വീടുകളിലേയ്ക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും അവര്‍ക്കായി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അനിവാര്യമാണ്.  നിലവിലെ അവസ്ഥയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് താമസിക്കാനാകുന്ന ഹ്രസ്വകാല താമസയിടം മാത്രമാണ് നിര്‍ഭയ ഹോമുകള്‍. പീഡിപ്പിച്ചവര്‍ താമസിക്കുന്ന സ്വന്തം വീടുകളിലേക്ക് തന്നെ മടങ്ങേണ്ടി വന്നവര്‍ നിരവധിയുണ്ട്. അതവര്‍ക്കുണ്ടാക്കുന്ന കടുത്ത മാനസികാഘാതവും ആ വീടുകളില്‍ അവര്‍ പിന്നീട് ഏതു മട്ടിലാകും സ്വീകരിക്കപ്പെടുകയെന്ന കാര്യവും പ്രവചിക്കാനാകുന്നതല്ല. 

പീഡനത്തിനു പുറമെ വിലപേശലും കേസൊതുക്കലുംകൂടിയാകുമ്പോഴോ. പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ സ്വാധീനിക്കാനും പെണ്‍കുട്ടിയുടെ അഭിഭാഷകനെ വരുതിയിലാക്കാനുമൊക്കെ നേരത്തെ കിരാതന്മാര്‍ നടത്തിയ ശ്രമങ്ങള്‍ നമുക്കറിയാവുന്നതുമാണ്. ഇന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനാകാത്ത അവസ്ഥയില്‍ ആ പെണ്‍കുട്ടി ഇത്തരം ഹോമുകളിലൊന്നില്‍ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. സ്വാധീനശേഷിയുള്ളവരാണ് ഇത്തരം പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവരില്‍ ഒട്ടുമിക്കവരുമെന്നത് ആ കേസുകള്‍ അട്ടിമറിക്കാന്‍ നടത്തപ്പെടുന്ന ഇടപെടലുകളില്‍ നിന്നു തന്നെ വ്യക്തവുമാണ്. 
പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. പീഡിപ്പിക്കപ്പെടുന്നതില്‍ 60 ശതമാനവും സ്വന്തം ബന്ധുക്കളില്‍ നിന്നും രക്തബന്ധമുള്ളവരില്‍ നിന്നുമാകുമ്പോഴാണ് നിര്‍ഭയ ഹോമുകളുടെ പ്രാമുഖ്യം കൂടുന്നത്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടിടം തന്നെയാണ് നിര്‍ഭയ.

Share:

സ്റ്റാമ്പ് ശേഖരവും ഒരു കലയാണ്


രമ്യ മേനോന്‍ 

കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി ആ അമ്മ സ്റ്റാമ്പുകള്‍ ശേഖരിക്കുകയാണ്. പല വര്‍ണ്ണങ്ങളിലും വലിപ്പങ്ങളിലുമുള്ള അനേകായിരം സ്റ്റാമ്പുകള്‍. അതില്‍ ഒരു പുതുമയും ഉണ്ടാകാനിടയില്ല. എന്നാല്‍ 82 വയസ്സായ ആ സ്ത്രീയുടെ ജീവിതത്തില്‍ സ്റ്റാമ്പുകള്‍ ചെറുതായൊന്നുമല്ല വര്‍ണ്ണം ചൊരിഞ്ഞത്. 
ലിറ്റ്‌ചെന്‍സ്‌റ്റെയിന്‍ എന്ന രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന് സ്റ്റാമ്പ് ശേഖരണത്തിലൂടെ ലഭിക്കുന്നത്. എന്നാല്‍ ശേഖരിച്ച് വെക്കുക എന്നതില്‍പ്പരം സ്റ്റാമ്പുകളെ മറ്റെന്തെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്താനാകുമോ?
സ്റ്റാമ്പ് ശേഖരണം ഒരു കലയാക്കി മാറ്റിയ ദീപ മെല്‍കോട്ടെ എന്ന മുത്തശ്ശിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ബ്രിട്ടിഷ് യുവതി സ്റ്റാമ്പ് ശേഖരണം കൊണ്ടുണ്ടാക്കിയ വാള്‍പേപ്പറിനെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിച്ചത് മുതലാണ് ബാംഗളുരു സ്വദേശിനിയായ ദീപ മെല്‍കോട്ട എന്ന മുത്തശ്ശിയ്ക്ക്, താന്‍ ശേഖരിച്ച സ്റ്റാമ്പുകള്‍ കൊണ്ട് ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന ചിന്തയുണ്ടായത്. അങ്ങനെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി കൂട്ടിവെച്ചിരുന്ന വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള സ്റ്റാമ്പുകള്‍ ചിത്രങ്ങളിലേയ്ക്ക് വഴിമാറി. 
ചിത്രങ്ങള്‍ക്കുതകുന്ന വിധത്തില്‍ സ്റ്റാമ്പുകളെ ചെറുതാക്കി മുറിച്ചതിന് ശേഷം ക്യാന്‍വാസില്‍ ഒട്ടിക്കുകയാണ് ദീപ മുത്തശ്ശിയുടെ രീതി. ഇത്തരത്തില്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി സ്റ്റാമ്പുകള്‍കൊണ്ട് അവര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ദീപയുടെ ഭര്‍ത്താവിന് സ്ഥലം മാറ്റങ്ങള്‍ കിട്ടുമ്പോഴും തന്റെ സ്റ്റാമ്പ് കളക്ഷന്‍ കൂടെക്കൂട്ടാന്‍ അവര്‍ മറന്നില്ല. ഒരു സ്റ്റാമ്പ് പോലും കളയാന്‍ ഇഷ്ടമില്ലാതിരുന്ന ദീപ ഭര്‍ത്താവിനോട് പോലും പറയുമായിരുന്നു  ഓഫീസില്‍ ഉപയോഗിച്ച് ഉപേക്ഷിക്കപ്പെടുന്ന സ്റ്റാമ്പുകളേയും തനിക്ക് തരണമെന്ന്. ഒട്ടുമിക്ക സ്റ്റാമ്പുകളുടെയും കളക്ഷനുകള്‍ സൂക്ഷിച്ച് വെച്ച ദീപ അതില്‍ നിന്നൊക്കെ പിന്നീട് ഉണ്ടാക്കിയത് എത്രയോ നിറങ്ങളിലും വൈവിധ്യങ്ങളിലുമുള്ള ചിത്രങ്ങളാണ്. കുടം ചുമന്നുകൊണ്ട്  പോകുന്ന സ്ത്രീ, നൃത്തം ചെയ്യുന്ന സ്ത്രീയും പുരുഷനും, ഫഌവര്‍ വെയ്‌സ് എന്നിവ അതില്‍ ചിലത് മാത്രമാണ്. 
കര്‍ണാടകയിലുള്ള ഫിലാറ്റെലിസ്റ്റുകളുടെ സംഘത്തിലെ അഞ്ഞൂറിലധികം വരുന്ന അംഗങ്ങളും വര്‍ഷങ്ങളായി സ്റ്റാമ്പ് ശേഖരണം നടത്തുന്നവരാണ്. അതിന്റെ ജനറല്‍ സെക്രട്ടറിയായ നിഖിലേഷ് മെല്‍ക്കോട്ടെ ദീപയുടെ മകനാണ്. എട്ടുവയസ്സുമുതല്‍ നിഖിലേഷ് സ്റ്റാമ്പുകള്‍ ശേഖരിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വിവിധ പ്രമേയങ്ങള്‍ വിഷയമാക്കിയുള്ള സ്റ്റാമ്പുകള്‍ നിഖിലേഷിന്റെ പക്കലുമുണ്ട്. അന്താരാഷ്ട്ര പുരസ്‌കാര ജേതാവ് കൂടിയായ നിഖിലേഷിന്റെ ശേഖരണം കാണാന്‍ വിദേശത്തുനിന്നുപോലും ആളുകള്‍ വന്നിരുന്നു.
ഉപയോഗമുള്ള വസ്തുക്കള്‍പോലും ട്രെന്‍ഡ് മാറുമ്പോള്‍ ചവര്‍ കൂമ്പാരങ്ങളിലേയ്ക്ക് തള്ളുന്ന ഈ സമൂഹത്തില്‍ ഒരു വേറിട്ട വ്യക്തിത്വമാണ് ഈ മുത്തശ്ശി. 'ഒരു തീപ്പെട്ടിക്കൂട് പോലും കളയാനില്ല, കൗതുകപരമായി ചിന്തിച്ചാല്‍ അതും ഒരു ഫഌവര്‍വെയ്‌സിനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ നമുക്ക് കഴിയുമെന്ന്' മുത്തശ്ശി പറയുന്നു. 
മധുര മീനാക്ഷി ക്ഷേത്രം മുതല്‍ തുംഗഭദ്ര ഡാം വരെ ദീപ ഇത്തരത്തില്‍ സ്റ്റാമ്പ് കൊണ്ട് മെനഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്ന് പോന്ന തന്റെ സ്റ്റാമ്പ് ശേഖരണം എന്ന വിനോദവും ക്ഷമാശീലവുമാണ് മുത്തശ്ശിയുടെ പ്രായത്തെ ചെറുപ്പത്തിന്റെ ഉത്സാഹങ്ങളിലേക്ക് നയിച്ചതെന്ന് നിസ്സംശയം പറയാം. പ്രായമല്ല, മനസ്സാണ് എന്തിന്റെയും അടിത്തറ.

Share:
Scroll To Top